Monday, December 22, 2008

അമ്മയുടെ കത്ത്..!

അഞ്ചാം തിയ്യതിയിലെ
ശമ്പളത്തിരക്കു കഴിഞ്ഞാ-
വേവലാതികള്‍ അടുക്കിവെച്ച്
എയര്‍മെയിലു തുറക്കുമ്പോളോ
തള്ളിവരും, കാച്ചെണ്ണയുടെ,
ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.

വടിവില്ലാത്ത അക്ഷരങ്ങളില്‍
കുനുകുനെ എഴുതിയിട്ടുണ്ടാകും
ചിറകിലൊതുക്കാനുള്ള അമ്മക്കരുതല്‍

മകനെ,
നിനക്കും കുഞ്ഞിനും
പിന്നെയവള്‍ക്കും സുഖമല്ലെ?

കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?
കുഞ്ഞുനാളില്‍
നീയും വികൃതിയായിരുന്നല്ലോ
അച്ഛന്റെ കൈയ്യിലെ
പുളിവാറില്‍ വടികൊണ്ട്‌
നീയെത്ര മേടിച്ചുകൂട്ടി അക്കാലം

അന്ന്
നിനക്കു കണ്ണീരൊപ്പാന്‍
നിന്റെ മുത്തശ്ശന്‍ അച്ഛമ്മ,
പിന്നെയമ്മൂമ്മയും.

ഇപ്പോഴും നിനക്കാ
മൂക്കൊലിപ്പുണ്ടൊടാ?
രാസ്നാദി മറക്കാതെ
പുരട്ടണം നിത്യം നെറുകയില്‍

കോവാട്ടുദേവിക്ക്‌
നിത്യവും തെളിയിക്കുന്നു തിരി
നിങ്ങടെ ജീവിതം
ജ്വലിച്ചേയിരിക്കുവാന്‍

ഇവിടെയെനിക്ക്‌
സുഖം തന്നെ മകനെ,
ഒട്ടുമേ കുറവില്ല
കൈകാല്‍ത്തരിപ്പ്
നടുവേദനയും
കുട്ടുവൈദ്യന്റെ
കുഴമ്പെന്നും പുരട്ടുന്നു.

പണ്ടൊരോപ്പറേഷന്‍
ചെയ്തൊരാ കണ്ണില്‍ വീണ്ടും
പീളകെട്ടുന്നു, കാഴ്ചക്കുറവും.

രാത്രിയില്‍
കാലുകോച്ചിപ്പിടിക്കുമ്പോള്‍
നീയായിരുന്നല്ലൊ
ആശ്വാസമന്നെല്ലാം.

എണ്ണവറ്റി
കരിന്തിരിയാകുന്ന
ഈയമ്മയെയോര്‍ത്ത്‌
നീ വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !

എന്നിരിക്കിലും
വയസ്സായെനിക്കൊരു ഊന്നുവടിയായി
എന്നോടൊപ്പമുണ്ടാകുമെന്നു സ്വപ്നം
കണ്ടിരുന്നേറെ..

ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.

എങ്കിലും

ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്‌
വിഷമിക്കരുത്‌
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !

Thursday, December 18, 2008

കാക്ക..!

കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?

കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?

Thursday, December 4, 2008

ആത്മഹത്യ..!

കോളേജ് ജീവിതം..
വര്‍ണ്ണങ്ങളുടെ വസന്തം.
അവന്‍ അവളെ കണ്ടു അവള്‍ അവനേയും
ആദ്യം നോട്ടം പിന്നെ ചിരി..പിന്നെന്തായി കൂട്ടുകാരായി
ആദ്യം അവര്‍ തമ്മിലറിഞ്ഞു ഒരിക്കലും പിരിയാന്‍ കഴിയാത്തവണ്ണം കൊളത്തിയെന്ന്
പിന്നെ കൂട്ടുകാരറിഞ്ഞു
വീട്ടുകാരറിഞ്ഞു
നാട്ടുകാരറിഞ്ഞു

പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു ഈ ബന്ധം ഇതോടെ അവസാനിപ്പിച്ചൊ അല്ലെങ്കില്‍ ഞാനിവിടെ തൂങ്ങും, എവിടെ?

ചെക്കന്റമ്മ പറഞ്ഞു അവളൊഴിച്ച് നീ നിനക്കിഷ്ടപ്പെട്ട ഏതു പെണ്ണിനെ കൊണ്ടുവന്നാലും ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും..!

എന്തിനു പറയുന്നു ആകെ കോലാഹലമായി

യുവാവും യുവതിയും ( പഠിക്കണ കുട്ടികള്‍ പെട്ടെന്ന് യുവാവും യുവതിയുമായി ) തീരുമാനമെടുത്തു ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍..

ആത്മഹത്യ..!!!

അത് പരിഹാരമാണൊ? അല്ല. എന്നാല്‍ ഇവര്‍ക്ക് അതു മനസ്സിലാകുമൊ ഇല്ലേയില്ല.

എന്നിട്ടൊ, എന്തായാലും തീരുമാനിച്ചു ആത്മഹത്യ ചെയ്യാന്‍ അപ്പൊ അത് വീട്ടുകാര്‍ക്കുള്ള ശിക്ഷയും കൂടിയാകണം.
ശരി, ക്രൂരമായ രീതിയില്‍ മരിക്കാം.

വിഷം കഴിച്ചാലൊ..വിഷത്തില്‍ മായമുണ്ടെങ്കിലൊ?

തൂങ്ങിച്ചത്താലൊ..കയറു പൊട്ടി വീണാലൊ? അതുമല്ല അതു വീട്ടുകാര്‍ക്ക് ഒരു വലിയ ശിക്ഷയായി തോന്നില്ല.

എന്നാപ്പിന്നെ ഞെരമ്പു മുറിച്ച്.. അതു വേണൊ ചെക്കനിഷ്ടമായില്ല.. അതും തള്ളിക്കളഞ്ഞു.

എങ്കില്‍ ട്രൈനിനു മുന്നില്‍ ചാടിയാലൊ..അതിന് അങ്ങ് ആലുവ വരെ പോകേണ്ടെ? അതും ചീറ്റി.

ഉറക്ക ഗുളിക കഴിക്കാം..ഹേയ് അത് സുഖമരണമാകും. അതും വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ല.

വീട്ടുകാരെ ശിക്ഷിക്കണം എന്റെയും നിന്റെയും ബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞതിന്. അവര്‍ എന്നും വിലപിക്കണം നമ്മുടെ ബന്ധത്തെ എതിര്‍ത്തതിന്.

അവന്‍ അവളും ഒരേ സ്വരത്തില്‍ പറഞ്ഞു ഇനിയിപ്പൊ ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ആ വഴി അവര്‍ തിരഞ്ഞെടുത്തു. അത് നിശ്ചയമായും വീട്ടുകാര്‍ക്ക് വലിയൊരു ശിക്ഷയാകും അവര്‍ ഉറപ്പിച്ചു,
*
*
*
ടീവിയിലെ വാര്‍ത്താ ചാനല്‍ കാണുക കേള്‍ക്കുക അങ്ങിനെ ഓരോ ദിവസം നീറി നീറി മരിക്കുക.

വീട്ടുകാര്‍ക്ക് ഇതില്‍പ്പരം ശിക്ഷ കിട്ടാനുണ്ടൊ..? ഇല്ലേയില്ല..!
*
*
*
*
ശ്രീ അപ്പുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്ത

Saturday, November 29, 2008

ഇതി വാര്‍ത്താ ഹെ...!

ബ്ലോഗ്‌ നെറ്റ്‌ പ്രത്യേക വാര്‍ത്തകള്‍ വായിക്കുന്നത്‌ സ്വരലക്ഷ്മി.

കഴിഞ്ഞ്‌ 50 മണിക്കൂറായി അത്യന്തം ഭീകര അന്തരീക്ഷമാണ്‌ മുംബൈയില്‍ . ഇപ്പോള്‍ അവിടെ എന്താണ്‌ നടക്കുന്നതെന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ ഉണ്ണിയോട്‌ ചോദിക്കാം..

"ഉണ്ണീ..ഉണ്ണീ.." (കവിയൂര്‍ പൊന്നമ്മ സ്റ്റെയിലില്‍)

"ഉണ്ണീ..കേള്‍ക്കാമൊ..?"

"കേള്‍ക്കാം സ്വരലക്ഷ്മി"

" ഇപ്പോളത്തെ അവസ്ഥ എന്താണ്‌..?"

"സ്വരലക്ഷ്മി ഇപ്പോള്‍ നാലുതവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടു..ദേ ഒരു വെടിയുണ്ട എന്റെ നേര്‍ക്കാണല്ലൊ വരുന്നത്‌ മാറിക്കളയാം..ഹൊ സ്വരലക്ഷ്മി കഷ്ടിയാണ്‌ ഞാന്‍ വെടിയുണ്ടയില്‍നിന്നും രക്ഷപ്പെട്ടത്‌.."ഠമാര്‍"...

‘ക്ഷമിക്കണം ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. അവിടെ അതിഭയങ്കര സംഘടനം നടക്കുകയാണെന്നും നാല്‍പത്‌ തവണ വെടിയൊച്ച കേള്‍ക്കുകയും റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളൂടെ പ്രത്യേക ലേഖകന്‍ ശ്രീ ഉണ്ണിയുടെ നേര്‍ക്ക്‌ ഭീകരര്‍ തുരുതുരെ വെടിവയ്ക്കുകയും അതില്‍നിന്നും അതി സാഹസികമായി അദ്ദേഹം രക്ഷപ്പെട്ടുകയുമാണുണ്ടായത്‘.

‘ഉണ്ണിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പറ്റിയിട്ടുണ്ട്‌‘,

"ഉണ്ണി എന്താണവിടെ ‘ഠമാര്‍‘ എന്നൊരൊച്ച കേട്ടത്‌..? ബോംബ്‌ പൊട്ടിയതാണൊ.?"

"സ്വരലക്ഷ്മി അത്‌ ബോംബ്‌ പൊട്ടിയതൊന്നുമല്ല. സുരക്ഷാ സേന നമ്മുടെ ക്യാമറമാന്റെ ക്യാമറവാങ്ങി നിലത്ത്‌ തല്ലിയുടച്ച ശബ്ദമായിരുന്നു അത്‌"

" ഉണ്ണി ഇപ്പോഴത്തെ ലേറ്റസ്റ്റ്‌ ന്യൂസ്‌ എന്താണ്‌.?"

"അതിഭയങ്കരമായ ഏറ്റുമുട്ടലാണു നടന്നുകൊണ്ടിരിക്കുന്നത്‌. നാല്‌ ഭടന്മാരും ഒരു തിവ്രവാദിയും ഏറ്റുമുട്ടലില്‍ മരിച്ചു.."

"തീവ്രവാദിയെ ഉണ്ണി കണ്ടൊ?"

"കണ്ടു സ്വരലക്ഷ്മി"

"അയാള്‍ ഏതു രാജ്യക്കാരനാണ്‌? അയാളുടെ പേരെന്താണ്‌?

"അയാളെ കണ്ടിട്ട്‌ ഒരു ആഫ്രിക്കക്കാരനാണേന്നു തോന്നുന്നു. അയാളുടെ പേരെന്താണെന്ന് ഞാന്‍ സുരക്ഷസേനയോട്‌ ചോദിച്ചെങ്കിലും അവര്‍ പറഞ്ഞില്ല, സ്വരലക്ഷ്മി"

“ഉണ്ണീ, മരിച്ച ഭടന്മാരില്‍ മലയാളികളുണ്ടൊ? മറ്റു മലയാളി ഭടന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലാണൊ നിലയുറപ്പിച്ചിരിക്കുന്നത്..?”

“ഭാഗ്യം നമ്മുടെ ഭടന്മാര്‍ക്കൊന്നും ആപത്തൊന്നും സംഭവിച്ചില്ല സ്വരലക്ഷ്മി..”

"ഉണ്ണി ആ സുരക്ഷ ഭടന്മാര്‍ക്കിടയിലൂടെ ഒരാള്‍ ഓടി നടക്കുന്നുണ്ടല്ലൊ, അതാരാണ്‌? എന്താണയാള്‍ ചെയ്യുന്നത്‌?"

"സ്വരം, അയാള്‍ കോത്താഴത്തെ പൊറിഞ്ചുവാണ്‌. ഇഞ്ചി മിഠായി വില്‍ക്കുന്നതാണ്‌....."

‘വീണ്ടും ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി, നമുക്ക്‌ ഉണ്ണിയിലേക്ക്‌ തിരിച്ചുവരാം, അതിനിടക്ക്‌ അല്‍പം ബ്രേക്ക്‌..!‘

‘ശ്രീ പൊറിഞ്ചു നമ്മുടെ ധീര സേനാനികള്‍ക്ക്‌ തളര്‍ച്ചമാറാനും തൊണ്ടയടപ്പ്‌ മാറാനുമായി ഇഞ്ചിമിഠായി കൊടുക്കുകയാണെന്നും കാശ്‌ നല്‍കാത്ത ഭടന്മാരെ പുളിച്ച തെറിപറയുകയും ചെയ്യുന്നുണ്ടെന്ന് ഉണ്ണി റിപ്പോര്‍ട്ട്‌ ചെയ്യുന്നു‘.

"ഉണ്ണീ ഉണ്ണീ..എന്താണിപ്പോഴത്തെ അവസ്ഥ..?"

"സ്വരലക്ഷ്മി, ഇപ്പോള്‍ സ്ഥിതി ശാന്തമാണ്‌"

"ഉണ്ണി നേരെത്തെ പറഞ്ഞില്ലെ ഒരു തീവ്രവാദിയെ കൊന്നുവെന്ന്. അയാളുടെ വിട്‌ എവിടെയാണെന്നും അയാള്‍ക്ക്‌ എന്ത്‌ വിദ്യഭ്യാസം ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞൊ?" അയാളുടെ വീട്ടുകാര്‍ക്ക്‌ അയാള്‍ മരിച്ചതില്‍ സങ്കടമുണ്ടൊ? ഇനി എങ്ങിനെ ആ കുടുംബം കഴിയും എന്നുള്ള കാര്യങ്ങളെല്ലാം അറിയാന്‍ പറ്റിയൊ ഉണ്ണി..?"

"സ്വര ലക്ഷ്മി, രണ്ടു ദിവസമായി ഞങ്ങള്‍ ഊണും ഉറക്കവുമില്ലാതെ ഇവിടെ കുത്തിയിരിക്കുകയാണ്‌...*##*@.... ഹോട്ടല്‍ മുറിയേടുക്കാതെ നേരെ ഇവിടെ വന്നതെങ്കിലും ഞങ്ങളുടെ താമസ ബാറ്റ കട്ട്‌ ചെയ്യരുതെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറോട്‌ പറയണം"

‘ചില സാങ്കേതിക കാരണങ്ങളാല്‍ ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. വീണ്ടും ഉണ്ണിയുമായി തിരിച്ചുവരും അതുവരെ ഒരു ഷോട്ട്‌ ബ്രേക്ക്‌‘.

************************************************************************************

മുംബൈയില്‍ ഭീകരരുമായി ഏറ്റുമുട്ടി ജീവന്‍ വെടിഞ്ഞ ഭാരതത്തിന്റെ ധീര ഭടന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനേടൊപ്പം അവരുടെ ബന്ധുജനങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

അതുപോലെതന്നെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ മറ്റു സഹോദരി സഹോദരന്മാര്‍ക്കും കുഞ്ഞന്റെ പ്രണാമം കൂടെ ഒരുപിടി കണ്ണീരും.

************************************************************************************

നമ്മുടെ ചില മാധ്യമങ്ങള്‍ ഈ സംഭവത്തില്‍ നടത്തിയ ചില കാര്യങ്ങള്‍ ഒന്നു പരിഹസിക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.

Wednesday, November 19, 2008

സന്ദേശം..!

കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് എനിക്കൊരു മെയില്‍ കിട്ടി ഐ ഹാവ് ത്രീ വിഷന്‍ ഫോര്‍ ഇന്ത്യ എന്ന തലക്കെട്ടില്‍, അത് മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ അബ്ബുള്‍ കലാമിന്റിന്റെ ചില വാക്കുകളായിരുന്നു. അതിലെ ചില വാചകങ്ങള്‍ ഇവിടെ പോസ്റ്റാന്‍ കാരണം, ഞാന്‍ വായിച്ച ഒരു പോസ്റ്റ് അപ്പൂട്ടന്റെ ലോകം, അത് ഇതാണ്

മലയാളിയുടെ ജാഡ

ബഹു: ശ്രീ ഡോ. അബ്ബുള്‍ കലാമിന്റെ വാക്കുകള്‍...

I was in Hyderabad giving this
lecture, when a 14-year-old girl asked me my autograph. I asked her what her
goal in life is.
She replied: I want to live in a developed India. For her, you and I will
have to build this developed India.

You must proclaim. India is not an under-developed nation; it is a highly
developed nation. Do you have 10 minutes? Allow me to take you with a
vengeance.

Give 10 minutes for your country, and read on:
YOU say that our government is inefficient.
YOU say that our laws are too old.
YOU say that the municipality does not pick up the garbage.
YOU say that the phones don't work, the railways are a joke, the airline is
the worst in the world,
YOU say that mails never reach their destination.
YOU say that our country has been fed to the dogs and is the absolute pits.
YOU say, say and say. What do YOU do about it?

Take a person on his way to Singapore. Give him a name - YOURS.
Give him a face - YOURS. YOU walk out of the airport and you are at your
international best. In Singapore you don't throw cigarette butts on the
roads or eat in the stores.
YOU are as proud of their Underground links as they are.
You pay $5 (Rs 60) to drive through Orchard Road (equivalent of Mahim
Causeway or Pedder Road) between 5 PM and 8 PM.
YOU come back to the parking lot to punch your parking ticket if you have
over stayed in a restaurant or a shopping mall irrespective of your status
identity.
In Singapore you don't say anything, DO YOU?

YOU wouldn't dare to eat in public during Ramadan, in Dubai.
YOU would not dare to go out without your head covered in jeddah. YOU would
not dare
to buy an employee of the telephone exchange in London at 10 pounds (Rs.650)
a month to, "see to it that my STD and ISD calls are billed to someone
else."

YOU would not dare to speed beyond 55 mph (88 km/h) in Washington and then
tell the traffic cop, "Jaanta hai main kaun hoon (Do you know who I am?). I
am so and so's son. Take your two bucks and get lost."

YOU wouldn't chuck an empty coconut shell anywhere other than the garbage
pail on the beaches in Australia and New Zealand. Why don't YOU spit Paan on
the streets of Tokyo? Why don't YOU use examination jockeys or buy fake
certificates in Boston??? We are still talking of the same YOU. YOU who
can respect and conform to a foreign system in other countries but cannot in
your own. You who will throw papers and cigarettes on the road the moment
you touch Indian ground. If you can be an involved and appreciative citizen
in an alien country, why cannot you be the same here in India?

Once in an interview, the famous Ex-municipal commissioner of Bombay,
Mr.Tinaikar, had a point to make. "Rich people's dogs are walked on the
streets to leave their affluent droppings all over the place," he said.
"And then the same people turn around to criticize and blame the authorities
for inefficiency and dirty pavements. What do they expect the officers to
do? Go down with a broom every time their dog feels the pressure in his
bowels?

In America every dog owner has to clean up after his pet has done the job.
Same in Japan. Will the Indian citizen do that here?" He's right. We go to
the polls to choose a government and after that forfeit all
responsibility.

We sit back wanting to be pampered and expect the government to do
everything for us whilst our contribution is totally negative. We expect the
government to clean up but we are not going to stop chucking garbage all
over the place nor are we going to stop to pick a up a stray piece of paper
and throw it in the bin.

We expect the railways to provide clean bathrooms but we are not going to
earn the proper use of bathrooms. We want Indian Airlines and Air India to
provide the best of food and toiletries but we are not going to stop
pilfering at the least opportunity. This applies even to the staff that is
known not to pass on the service to the public. When it comes to burning
social issues like those related to women, dowry, girl child and others, we
make loud drawing room protestations and continue to do the reverse at
home.

Our excuse? "It's the whole system which has to change, how will it matter
if I alone forego my sons' rights to a dowry." So who's going to change the
system? What does a system consist of ? Very conveniently for us it consists
of our neighbors, other households, other cities, other communities and the
government. But definitely not me and YOU!

When it comes to us actually making a positive contribution to the system we
lock ourselves along with our families into a safe cocoon and look into the
distance at countries far away and wait for a Mr. Clean to come along &
work miracles for us with a majestic sweep of his hand or we leave the
country and run away. Like lazy cowards hounded by our fears we run to
America to bask in their glory and praise their system. When New York
becomes insecure we run to England. When England experiences unemployment,
we take the next flight out to the Gulf. When the Gulf is war struck, we
demand to be rescued and brought home by the Indian government. Everybody is
out to abuse and rape the country. Nobody thinks of feeding the system. Our
conscience is mortgaged to money.

Dear Indians, The article is highly thought inductive, calls for a great
deal of introspection and pricks one's conscience too.... I am echoing
J.F.Kennedy's words to his fellow Americans to relate to Indians...

"ASK WHAT WE CAN DO FOR INDIA AND DO WHAT HAS TO BE DONE TO MAKE INDIA
WHAT AMERICA AND OTHER WESTERN COUNTRIES ARE TODAY"


Thank you,
Dr. Abdul Kalaam
(PRESIDENT OF INDIA)

*
*
*
*

** അബ്ദുള്‍ കലാം / അബ്ബുള്‍ കലാം ഏതാണ് ശരി എന്ന് എനിക്ക് ആശയക്കുഴപ്പം.

*** കടപ്പാട്: ശ്രീ അബ്ബുള്‍ കലാമിന്റെ ഐ ഹാവ് ത്രീ വിഷന്‍ ഫോര്‍ ഇന്ത്യ എന്ന മെയില്‍
*** കടപ്പാട്: അപ്പൂട്ടന്റെ ലോകം എന്ന ബ്ലോഗ്‍

Thursday, November 13, 2008

പെപ്പര പേ..!

ആരാണ്..?
ഞാനാണ് മാലാഖ..!

എന്തിനു വന്നു..?
എഴുത്തും കൊണ്ട് വന്നു..!

എന്തെഴുത്ത്..?
തലയിലെഴുത്ത്..!

എന്തു തല..?
മൊട്ടത്തല..!

എന്തു മൊട്ട..?
കോഴിമുട്ട..!

എന്തു കോഴി..?
പൂവന്‍ കോഴി..!

എന്തു പൂവ്..?
കാട്ടു പൂവ്..!

എന്തു കാട്..?
പട്ടിക്കാട്..!

എന്തു പട്ടി..?
പേപ്പട്ടി..!

എന്തു പേ..?
പെപ്പര പേ...!

*
*
*
*
എന്തു പോസ്റ്റ്..?
കുഞ്ഞന്‍ പോസ്റ്റ്..!

എന്തു കുഞ്ഞന്‍..?
ബൂലോഗ കുഞ്ഞന്‍..!

എന്തു ബൂലോഗം‍..?

ബാക്കി നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു.

Wednesday, October 15, 2008

വിലക്കയറ്റം-പ്രതിഷേധം..!

ബ്ലോഗിന്റെ സാധ്യത ഉപയോഗിച്ച് എന്റെ പ്രതിഷേധം ഈ പോസ്റ്റിലൂടെ പറയുന്നു..

വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നായ ക്രൂഡോയില്‍, ബാരലിന് നൂറിന്(ഡോളര്‍) മുകളില്‍ പോയപ്പോള്‍ പെട്രോളിനും ഡീസലിനും അനുബന്ധ പഥാര്‍ത്ഥങ്ങള്‍ക്കും കുത്തനെ വില വര്‍ദ്ധിപ്പിച്ചു അതും സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടി താണ്ഡവമാടിക്കൊണ്ട്.

പക്ഷെ ഇപ്പോള്‍ ക്രൂഡോയിലിന് വില എണ്‍പതിന് താഴെപ്പോയിട്ടും അതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളോട്..ഇനിയും വലക്കല്ലേ ഞങ്ങളേ....

ഒരു പൌരന്റെ സങ്കടവും പ്രതിഷേധവും എന്നാല്‍ ആവും വിധം രേഖപ്പെടുത്തുന്നു,ബ്ലോഗിന്റെ സാധ്യതയാല്‍

Tuesday, October 7, 2008

BIS vs 91.6..!

ഇത്തവണ നാട്ടില്‍പ്പോയപ്പോള്‍ എന്റെ ഭാര്യക്കൊരാഗ്രഹം..

ദേ..മമ്മൂട്ടി പറയുന്നതു കേട്ടൊ..BIS സ്വര്‍ണ്ണമാണ് സ്വര്‍ണ്ണമെന്ന്..!
എന്റെ കമ്മല്‍ ഔട്ട് ഓഫ് ഫാഷനായി..BIS മുദ്രയുള്ള ഒരു കമ്മല്‍ വാങ്ങണം..

ശരി..അങ്ങിനെയെങ്കില്‍ മോന്റെ ചളുങ്ങിയ രണ്ട് വളയും തളയും കൂടി മാറ്റാം കൂടെ ഈ പഴയ കമ്മലും കൊടുത്ത് നമുക്ക് BIS മുദ്രണമുള്ള പുത്തന്‍ പുതിയ കമ്മല്‍ വാങ്ങാം.

അങ്ങിനെ തൃശ്ശിവപേരൂറിലെ മമ്മൂട്ടിയെക്കൊണ്ടു പറയിപ്പിക്കുന്ന ആ ഭീമാകാരന്‍ ജ്വൂല്ലറിയില്‍ കമ്മല്‍‍ വാങ്ങാന്‍ പോയി..

പഴയ കമ്മല്‍ 11 ഗ്രാമിന്റേതായിരുന്നു.കുറെ തിരച്ചിലിനൊടുവില്‍ ഒരു കമ്മല്‍ തിരഞ്ഞെടുത്തു അതാകട്ടെ 8 ഗ്രാമിന്റേതും. ആദ്യമെ സെയില്‍‌സ്മാനോട് മാറ്റക്കച്ചവടമാണെന്ന് പറഞ്ഞിരുന്നു. പഴയ സ്വര്‍ണ്ണം 91.6 ആയതിനാല്‍ ഒറ്റ തട്ടിക്കിഴിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു അതുപോലെ ബാക്കി കാശ് ഇങ്ങോട്ട് കിട്ടുമെന്നും വിചാരമുണ്ടായിരുന്നു...

എന്നാല്‍ ഞങ്ങളുടെ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആ ചുള്ളന്‍ സെയില്‍‌സ്മാന്‍ പറയ്യാ..ഒരു ഗ്രാമില്‍ 10 രൂപ വച്ച് കുറക്കും അതുപോലെ ചെളി/അഴുക്ക് എന്നിവ സ്വര്‍ണ്ണത്തില്‍ പറ്റിയുള്ളതിനാല്‍ അതിന്റെ വിഹിതവും കുറക്കുമെന്ന്... 91.6 വാങ്ങിയാല്‍ വിലക്കുറവുണ്ടാകില്ല എന്ന ധാരണ അവിടെ വീണുടഞ്ഞു.

പിന്നീടയാള്‍ പഴയ സ്വര്‍ണ്ണത്തിന്റെ (കമ്മല്‍) ക്ലാരിറ്റി നോക്കിയിട്ട് ഇതിന് 87.5 ശുദ്ധതയുള്ളൂ ആയതിനാല്‍ വ്യത്യാസത്തിന്റെ ശുദ്ധതക്ക് വില തട്ടിക്കിഴിക്കുമെന്നും അറിയിച്ചു. അതായിത് 91.6 (ക്ലാരിറ്റി) ശൂദ്ധത സ്വര്‍ണ്ണം പരിശോധിക്കുമ്പോള്‍ കാണണം എങ്കില്‍ മാത്രമെ അതേ വില ലഭിക്കുവെന്ന്

അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു, മാഷെ.. ഈ 91.6 കമ്മല്‍ വാങ്ങിയത് ആലൂക്കാസ് ജ്വൂല്ലറിയില്‍ നിന്നാണ്..

അപ്പോള്‍ സെ മാന്‍..അതൊന്നും ഇവിടെ പ്രസക്തമല്ല ഏതൊരു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റും. എന്നാല്‍ BIS അങ്ങിനെയല്ല അത് ഗവണ്മേന്റ് മുദ്രയാണ് അതിനാല്‍ ഒരു കളിപ്പീരും നടക്കില്ല.

ഞാന്‍.. മാഷെ ഈ 91.6 വാങ്ങുമ്പോഴും അവര്‍ പറഞ്ഞത് ഇതില്‍ ഒരു പറ്റിക്കത്സും ഇല്ലെന്നും ഏതു കാലത്തും അതാത് വിലകിട്ടുമെന്ന്. എന്നിട്ടിപ്പോള്‍ പറയുന്നു ഏതു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റുമെന്നും അത് വിശ്വസിക്കാന്‍ പറ്റില്ലെന്നും..! അതുപോലെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു BIS ഉണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ടന്ന്.. നാളേ വേറെരു മുദ്രണം വന്നാല്‍ അപ്പോഴും നിങ്ങള്‍ പറയില്ലെ BIS മുദ്രണം ആര്‍ക്കും ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന്..

സെ.മാന്‍.. എങ്കില്‍ ഒരു കാര്യം ചെയ്യൂ ഈ സ്വര്‍ണ്ണം എവിടെ നിന്നു വാങ്ങിയൊ അവിടെ കൊടുക്കൂ..അവര്‍ മുഴുവന്‍ വിലയും ചിലപ്പോള്‍ തരും..!

91.6 ശുദ്ധ സ്വര്‍ണ്ണത്തിലും പറ്റിപ്പുണ്ടെന്ന് മനസ്സിലായി..

അങ്ങനെ കുറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഞാന്‍ മോന്റെ വളയും തളയും പഴയ കമ്മലിനു പകരം കൊടുത്തു, പക്ഷെ ഒരു ഉപാധി വച്ചു ഇതിന്റെ ക്ലാരിറ്റി എനിക്ക് പരിശൊധിക്കുന്നത് കാണണം കാരണം ഇതു വാങ്ങിയത് ബഹ്‌റൈനില്‍ നിന്നാണ്. (ബഹ്‌റൈന്‍ സ്വര്‍ണ്ണം ലോകാത്തിലെ ഏറ്റവും മികച്ചതാണെന്നുള്ള ഒരു വിശ്വാസമുണ്ട്)

അയാള്‍ മൂന്നാമത്തെ നിലയില്‍ ക്ലാരിറ്റി പരിശോധനക്ക് എന്നേയും കൂട്ടിക്കൊണ്ടുപോയി. പരിശോധനയില്‍ മോന്റെ വളയും തളയും 95.4 ശുദ്ധമാണെന്ന് കണ്ടു. വീണ്ടും വീണ്ടും അയാള്‍ പരിശോധിച്ചു അപ്പോഴൊക്കെ 95 ല്‍ തന്നെ കിടന്ന് കറങ്ങി.

പക്ഷെ, പരിശോധനയില്‍ 91.6 കാണേണ്ട പഴയ കമ്മല്‍‌ പരിശോധിച്ചപ്പോള്‍‍ 87.5 ശുദ്ധതെയുള്ളൂ അതിനാല്‍ ‍ ബാക്കി 4.1 ന്റെ കാശ് തട്ടിക്കിഴിക്കുമെന്നും പറഞ്ഞ സെയില്‍‌സ് മാന്‍ 95 ശുദ്ധതയുള്ള സ്വര്‍ണ്ണത്തിന് കൂടുതലുള്ള ശുദ്ധതക്ക് ഒരു നയാപൈസ കൂടുതല്‍ തരാന്‍പറ്റില്ലെന്നും പറഞ്ഞു. ഈ ന്യായ വാദം എന്നെ വെളിച്ചപ്പാടാക്കി.. അവസാനം മാനേജര്‍ എത്തി, അയാള്‍ പ്രശ്നപരിഹാരം പറഞ്ഞത് തളയും വളയും അവര്‍ എടുക്കാം അതേ വില നല്‍കാമെന്ന് അതായിത് 91.6 ന്റെ അപ്പോഴത്തെ വില. പക്ഷെ വാശി കേറിയ ഞാന്‍ കമ്മല്‍ മാത്രമെ ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നെതെന്നും ശുദ്ധത കുറവിന് ഒറ്റ ചില്ലിപ്പൈസ അങ്ങോട്ടു തരികയില്ലെന്നും പറഞ്ഞു. അവസാനം അവര്‍ക്ക് മറ്റു കസ്റ്റമേഴ്സിന് മുന്നില്‍ നാണക്കേടാവാതിരിക്കാന്‍ പഴയ കമ്മല്‍ അതേ വില(91.6) തരാമെന്നും ധാരണയായി.

പക്ഷെ അവിടെകൊണ്ടും പ്രശ്നം തീര്‍ന്നില്ല. പുതിയ കമ്മലിന് പണിക്കൂലിയായി 2000 രൂപ അവര്‍ കൂട്ടി..ഇതുകണ്ടപ്പോള്‍ വീണ്ടും വെളിച്ചപ്പാടായി ഞാന്‍.. എന്റെ മാഷെ നിങ്ങള്‍ നിങ്ങളുടെ പരസ്യത്തില്‍ പറയുന്നുണ്ടല്ലൊ ഒരു പണിക്കുലിയും ഈടാക്കുന്നതല്ലന്ന്.. പിന്നെയെന്തിന് ഇതിന് പണിക്കൂലിയെടുക്കുന്നു..? അവര്‍ പറഞ്ഞ മറുപടി.. ഇത് മെഷിയന്‍ കട്ടിങ്ങാണ് ആയതിനാലാണ് പണിക്കൂലി ഈടാക്കുന്നതെന്ന്..! പണിക്കൂലി ഈടാക്കാത്ത രണ്ട് ഐറ്റങ്ങള്‍ എന്നെക്കാണിച്ചു..സാധാ മോതിരവും വളയും..!

പുതിയ കമ്മലെടുത്തപ്പോള്‍ പഴയ കമ്മലിന്റെ തട്ടിക്കിഴിക്കലിനു ശേഷം അങ്ങോട്ട് കൊടുക്കേണ്ടിയിരുന്ന ആയിരത്തിചില്ലാന്‍ രൂപ കൊടുക്കാതെ തര്‍ക്കിച്ച് തര്‍ക്കിച്ച് 500 രൂപ ഇങ്ങോട്ട് വാങ്ങി യുദ്ധം ജയിച്ച മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് ആ ജ്വൂല്ലറിയില്‍ നിന്നും ഞാനും കുടുംബവും സെക്ക്യൂ‍രിട്ടിയുടെ സലാമും മേടിച്ച് ഇറങ്ങിപ്പോന്നു. ഇതിനിടയില്‍ കുറെ പിച്ചും നല്ലപകുതിയില്‍നിന്നും ഞാന്‍ വാങ്ങിക്കൂട്ടിയിരുന്നു

സുഹൃത്തുക്കളെ...എഴുതി വന്നപ്പോള്‍ ഉണ്ടായ സംഭവം അതേപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ ‍പറ്റിയിട്ടില്ല എന്നാലും സ്വര്‍ണ്ണത്തിന്റെ വില്പനയില്‍ ഒരു പാട് പറ്റിക്കപ്പെടല്‍ നടക്കുന്നുണ്ട് അത് എത്ര വലിയ ആഭരണ ശാലയായാലും, ആയതിനാല്‍ പരസ്യത്തില്‍ ആകൃഷ്ടരാകാതെ പകിട്ടില്‍ വീഴാതെ ഒളിഞ്ഞു കിടക്കുന്ന കൂലികള്‍ എന്തെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കിയിട്ട് സ്വര്‍ണ്ണം വാങ്ങുക...!

Sunday, September 21, 2008

അനൌണ്‍സ്‌മെന്റ്..!

എന്റെ നാട് മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലാണ്

പെരിയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം, ആ പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവി ക്ഷേത്രം.

അത്ര അധികം നടവരവില്ലാത്ത അമ്പലമായിരുന്നെങ്കിലും ഉത്സവം ഗംഭീരമായിരുന്നു. ഏഴു ദിവസവും നിറയെ കലാപരിപാടികള്‍, ഇതെല്ലാം ഒരാളുടെ മിടുക്കിനാലാണ് നടന്നിരുന്നത് കാരണം ആ അമ്പലത്തിലെ പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍‌ജിയും എല്ലാം
ഒരാളായിരുന്നു അദ്ദേഹമാണ് വൈദ്യര്‍..!

അങ്ങിനെ ഒരു കുഭമാസത്തിലെ ഉത്സവനാളില്‍, അല്ലിറാണി ബാലെ നടക്കുന്നതിനിടയില്‍(ഇടവേള സമയത്ത്) ഒരു അറിയിപ്പ് കേള്‍ക്കാറായി, അത് മറ്റാരുമല്ല പറഞ്ഞത് ഈ വൈദ്യര്‍ തന്നെ..! അദ്ദേഹത്തിന്റെ അറിയിപ്പു കേള്‍ക്കൂ..

“ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
പശുക്കളെ അഴിച്ചു വിടുകയൊ
കെട്ടാനൊ പാടുള്ളതല്ല...... അതുപോലെതന്നെ ആടും“..!

ആദ്യം ആര്‍ക്കും കത്തിയില്ല, നിങ്ങള്‍ക്കും കത്തിയില്ലല്ലൊ വൈദ്യരുടെ അറിയിപ്പിലെ തമാശ..

Thursday, September 11, 2008

തൃക്കാക്കരപ്പോ മാതേവോ പൂയ്..!

എല്ലാ കുഞ്ഞന്‍സ് ലോകം വായനക്കാര്‍ക്കും കുഞ്ഞന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം

എല്ലാവരും ആമോദത്തൊടെ
വസിച്ചിടുന്നു...

ആ കാലം ഇനിയും വരെട്ടെ അതിനു വേണ്ടി നമുക്ക് പരസ്പരം കൈ കോര്‍ത്തിടാം

ഓ തിത്തിത്താരൊ തിത്തൈ
തിത്തൈ തക തൈതോം....

അപ്പോള്‍ സത്യം പറഞ്ഞാല്‍ വഞ്ചനയുടെ ദിനം അതല്ലേ ഓണം..!!!!!

Monday, September 8, 2008

ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ..!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു എ യിലെ ഒരു പ്രമുഖ റേഡിയൊ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ഒരു പരസ്യം..

നിങ്ങള്‍ക്ക് ഓണസമ്മാനം നേടേണ്ടേ...

---- ബാങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ ഒരു ലക്ഷം രൂപയുടെ ഡിഡി എടുത്ത് ----വഴി----ബാങ്കിലടച്ചാല്‍....ഓണസമ്മാനമായി ഒരു ബെഡ്‌ഷീറ്റ് തികച്ചും സൌജന്യം..!

ഈ പരസ്യം ഘോഷിക്കുന്നത് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് സൌജന്യമായ ഈ ഓണസമ്മാനം നേടിക്കൊടുക്കുവനാണ് ഈ ഒരു ലക്ഷം രൂപ അയക്കുവാന്‍ പറയുന്നത്. ഒരു ലക്ഷം രൂപയുണ്ടാക്കി വേണ്ടപ്പെട്ടവര്‍ക്ക് ബെഡ്‌ഷീറ്റ് സൌജന്യമായി കിട്ടുവാനുള്ള ഗള്‍ഫുകാരന്റെ മോഹം, ഇത്തരം മോഹത്തെ ചൂഷണം ചെയ്യുവാനുള്ള തന്ത്രം..ഈ പരസ്യ സ്രഷ്ടാവിനെ നമിക്കുന്നു.

ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ...!!!!!

ആനക്ക് ആഹാരം വേണ്ട, പാപ്പാന്‍ വേണ്ട..അങ്ങിനെ ഒന്നുംവേണ്ട ആനയെ പരിപാലിക്കാന്‍, എന്നാലൊ സോപ്പ് ഇട്ടുവയ്ക്കാന്‍ ഭംഗിയുള്ള പെട്ടി അതു പോരെ ഓഫര്‍ നോക്കി നടക്കുന്ന ഗള്‍ഫന്..!!!!

Saturday, August 30, 2008

നോമ്പ് ആശംസകള്‍..!

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ആത്മ സംസ്കൃതിയുടെയും പുണ്യ ദിനങ്ങള്‍ക്കായി ആശംസകള്‍ നേരുന്നു.

എന്റെയും കുടുംബത്തിന്റെയും റമളാന്‍ ആശംസകള്‍..!

Tuesday, August 26, 2008

ഒന്ന് രണ്ട് മൂന്ന് ഇന്ന് മൂന്ന്..!




രണ്ടായിരത്തി അഞ്ച് ഓഗസ്റ്റ് ഇരുപത്തി ഏഴ്

അന്നാണ് അഷ്ടമി രോഹണി...

അതായിത് ഭഗാവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം.

അന്ന് എന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ ചേര്‍ത്തു.

വീട്ടുകാര്‍ കാക്കത്തൊള്ളായിരം വഴിപാട് നേരുന്നു.

അതില്‍ രണ്ടു മൂന്നെണ്ണം അന്ന് അവള്‍ പ്രസവിക്കല്ലേയെന്നായിരുന്നു.

അതുപോലെ എന്റെയും പ്രാര്‍ത്ഥനയില്‍ അന്ന് അവള്‍ പ്രസവിക്കല്ലെയെന്നായിരുന്നു.

കാരണം ശ്രീകൃഷ്ണ ഭഗവാന്‍ ജനിച്ചതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് മാതുലനായ കംസനെ നിഗ്രഹം ചെയ്യുക എന്നതായിരുന്നു.
അപ്പോള്‍ ആ നാളില്‍ ആ ദിവസം ജനിക്കുന്ന എന്റെ കുഞ്ഞ്, കഷ്ടകാലത്തിന് എന്റെയൊ അവളുടെയൊ അമ്മാവന്മാരൊ ബന്ധുക്കളൊ തട്ടിപ്പോയാല്‍ ആ പഴി എന്റെ കുഞ്ഞിന് വന്നു ചേരും..!

ഇതുകൊണ്ടാണ് വീട്ടുകാര്‍ കൃഷ്ണന്റെ ജന്മദിനത്തില്‍ത്തന്നെ കുഞ്ഞ് പിറക്കല്ലെയെന്ന് വഴിപാടുകള്‍ നേര്‍ന്നത്.

എന്നാല്‍ ഈയുള്ളവന്‍ വഴിപാട് നേര്‍ന്നതിനു പിന്നിലുള്ള ചേതോവികാരം, ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവന്‍ കൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങല്ലാം കാണിച്ചാലൊയെന്ന് ഭയപ്പെട്ടിരുന്നു എന്തുകൊണ്ടെന്നാല്‍ നാട്ടിലെ നാരിമണികളെ നാരങ്ങ മുഠായി പോലെ അവന്‍ നുണഞ്ഞു നടക്കും..!

കൃഷ്ണ ഭഗവാനെ പഴിക്കാമെങ്കിലും അവന്റെ പിതാശ്രീയായ എന്നിലെ ജനിതകം അവനിലും ഉണ്ടാകുമല്ലൊ എന്നൊരു ഇത് എന്നെ അലട്ടിയിരുന്നു..!






ഇന്ന് എന്റെ മോന്‍ ആദിത്യയുടെ മൂന്നാം പിറന്നാള്‍. അഷ്ടമിരോഹണിയില്‍ ജനിച്ചില്ലെങ്കിലും തിരുവാതിര നാളില്‍ ജനിച്ച അവന്‍ ജനിതകം കാത്തുസൂക്ഷിക്കുന്നുണ്ട്.





നിങ്ങളുടെ അനുഗ്രഹം അവനിലുണ്ടാകണം എന്ന പ്രാര്‍ത്ഥനയോടെ..


സസ്നേഹം കുഞ്ഞന്‍

Monday, August 18, 2008

പെണ്ണു കെട്ടാന്‍..!

സര്‍വ്വ രാജ്യ ബാച്ചികളെ സംഘടിക്കുവിന്‍... നിങ്ങള്‍ക്ക് നഷ്ടപെടാന്‍ ഒരു ജീവിതം മാത്രം ... കിട്ടാനുള്ളതോ ബാച്ചികളില്ലാത്ത ലോകവും..!

പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍ബാച്ചികളെ, ഇതു നിങ്ങള്‍ക്ക്‌ നിങ്ങള്‍ക്കു വേണ്ടി മാത്രം..!!

ആദ്യം നിങ്ങള്‍ പുരനിറഞ്ഞു നില്‍ക്കുന്നവരാണൊ, അതൊ അതിനപ്പുറം കടന്നവരാണൊ എന്നൊക്കെ അറിയുവാന്‍ ചില ലക്ഷണങ്ങള്‍;

* മാതാശ്രീ നിങ്ങളോട്‌ 'ഡാ മോനെ എന്നൊക്കൊണ്ട്‌ വയ്യാതായി നിനക്കു വച്ചു വിളമ്പിത്തരാന്‍, ഇനി നിനക്ക്‌ ഇതില്‍ക്കൂടുതല്‍ സ്വാദോടെ കഴിക്കണമെന്നുണ്ടെങ്കില്‍.. ഉറപ്പിച്ചോളൂ നിങ്ങളെ കെട്ടിക്കാറായെന്ന്.

* മാതാപിതാക്കള്‍ നിങ്ങളോട്‌ 'ഡാ, മ്മടെ മടക്കത്താനത്തെ പാപ്പന്‍ ഒരാലോചനയുമായി ഇവിടെ വന്നു' ഈ ഡയലോഗ്‌ കേട്ടാല്‍ നിങ്ങള്‍, എന്താലോചന? ആര്‍ക്ക്‌? എനിക്കോ? കുറച്ചു കഴിയട്ടെ! ഇത്യാദി വാക്കുകള്‍ നവരസങ്ങളോടുകൂടി മൊഴിഞ്ഞിട്ടുണ്ടൊ എങ്കില്‍ നിങ്ങള്‍ പുരനിറഞ്ഞവന്‍ തന്നെ.

* 'ഡാ പരമൂ, ഞാന്‍ വെള്ളമടിയും വായ്‌ നോട്ടവും നിര്‍ത്തി'..ഇങ്ങനെ നിങ്ങള്‍ പറഞ്ഞാലും അനുമാനിക്കാം ഇതതിന്റെ മുന്നോടിയാണെന്ന്.

* നാലുപുത്തന്‍ കൈയ്യില്‍ വന്നുവെന്നും ഞാനും ഒത്തരാളായി എന്ന തോന്നലുണ്ടാവുക.

* നാട്ടുകാര്‍ ഒറ്റക്കും കൂട്ടാമായും നിങ്ങളുടെ വീട്ടില്‍ വന്ന് ചെക്കനെ എത്രയും പെട്ടെന്ന് കെട്ടിച്ചുവിടുക അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ കൈപ്പണിയുണ്ടാകും എന്ന മുന്നറിയിപ്പ്‌ തന്നിട്ടുണ്ടെങ്കില്‍ ഇതും‌ അതിന്റെ ലക്ഷണമാണെന്ന് ഊഹിക്കാം. കുറിപ്പ്‌: ഈ അറിയിപ്പ്‌ കിട്ടിയാല്‍ ഉടന്‍ പരിഹാരം തേടിയിരിക്കണം ഇല്ലെങ്കില്‍...

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വച്ച്‌ നിങ്ങള്‍ പുര നിറഞ്ഞുനില്‍ക്കുന്നവാണെന്ന് കണ്ടെത്തുകായാണെങ്കില്‍ നിശ്ചയമായും ഞാന്‍ പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രദ്ധിക്കുക.

നാട്ടാരുടെ മുമ്പില്‍..


* കുടി, വലി, മുറുക്ക്, കുത്തിവയ്പ് എന്നീ നല്ല ശീലങ്ങള്‍ നിര്‍ത്തലാക്കുക. ഇനി അതിനു കഴിയില്ലെങ്കില്‍ പരസ്യമായി ചെയ്തിരുന്നത്‌ രഹസ്യമായി ചെയ്യുക.

* കലങ്കിലൊ കവലയിലൊ കൂട്ടുകാരൊത്ത്‌ പരദൂഷണം പറഞ്ഞിരിക്കുന്നത് അവസാനിപ്പിക്കുക.

* കുളി നോട്ടം, ഒളിഞ്ഞുനോട്ടം, വായനോട്ടം, തെളിഞ്ഞനോട്ടം എന്നീ നോട്ടങ്ങള്‍ നിര്‍ത്തിവയ്ക്കുക.

* ജോലി സൗകര്യാര്‍ത്ഥം മാത്രമെ പാന്റു ധരിക്കാവൂ, കഴിവതും മുണ്ടുടുത്ത്‌ മടക്കിക്കുത്തി നടക്കുക. എന്തെന്നാല്‍ നിങ്ങളെക്കാള്‍ പ്രായം കൂടിയവരെ കാണുമ്പോള്‍ ബഹുമാനം കാണിക്കുവാന്‍ വേണ്ടി മടക്കിക്കുത്തിയത്‌ വെപ്രാളത്തോടെ അഴിച്ചിടുക.

* സമീപ പ്രദേശത്തെ കല്യാണങ്ങളില്‍ പരമാവധി പങ്കെടുക്കുക, ക്ഷണിച്ചില്ലെങ്കില്‍ക്കൂടിയും. ഒരു കാര്യം ശ്രദ്ധിക്കുക അവിടെ കഠിനമുള്ള ഒരു ജോലിയും ചെയ്യരുത്‌ ആകെ ചെയ്യേണ്ടെത്‌ പെണ്‍ പടകളിരിക്കുന്ന സ്ഥലത്ത്‌ വെള്ളം മുറുക്കാന്‍ എന്നിവ വേണൊ വേണൊ എന്നു ചോദിച്ച്‌ കറങ്ങി നടക്കുക. അതുപോലെ സദ്യക്ക്‌ സ്ത്രീജനങ്ങളുടെ സൈഡില്‍ മാത്രം സദ്യ വിളമ്പാന്‍ കൂടുക.

* ആരാധാനാലയങ്ങളില്‍ പറ്റുമെങ്കില്‍ മൂന്നൊ നാലൊ തവണ പോയി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുന്നതായി അഭിനയിച്ചാലും കുഴപ്പമില്ല.

* നാട്ടു വര്‍ത്തമാനം പറയുന്നത്‌ മദ്ധ്യവയസ്സുകഴിഞ്ഞ അമ്മമാരോട്‌ മാത്രമാക്കാന്‍ നോക്കണം. അവര്‍ പറയുന്ന സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണും മൂക്കും തുടച്ച്‌ അവരുടെ സങ്കടത്തില്‍ പങ്കുചേരുക ( അവരുടെ കണ്ണും മൂക്കും അല്ലാട്ടൊ തുടക്കേണ്ടത്‌ നിങ്ങള്‍ സ്വയം നിങ്ങളുടെ അല്ലെങ്കില്‍ അവരെക്കൊണ്ടായാല്‍ ഭേഷ്..!)

* വൃദ്ധജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍, അവര്‍ നിങ്ങളോട്‌ "മോനെവിടെത്തെയാ..? കൊണ്ടോട്ടി....യുടെ തലതെറിച്ച സന്തതി അല്ലെടാ" എന്നൊക്കെ ചോദിക്കുമ്പോള്‍ മടിക്കുത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കഷണം പുകയിലയൊ, വെറ്റിലയൊ, സിഗരറ്റൊ അവര്‍ക്കു നല്‍കുക.

വീട്ടാരുടെ മുമ്പില്‍..

* സന്ധ്യയാകുന്നതിനുമുമ്പ്‌ വീടണയാന്‍ നോക്കണം.

* വീട്ടില്‍ പരിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കില്‍ അതുറക്കെ വായിക്കണം, പ്രാര്‍ത്ഥനയില്‍ പങ്കുചേരുക.

* വീട്ടീല്‍ അമ്മയെ അടുക്കളപ്പണിയില്‍ സഹായിക്കുക ( തിന്നുതീര്‍ക്കുന്നതല്ലാട്ടൊ )

* സ്വന്തം വസ്ത്രങ്ങള്‍ തന്നത്താന്‍ കഴുകുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെപ്പറ്റി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ഒരു മതിപ്പും പിന്നെ ഒരു ഇതും വന്നിട്ടുണ്ടാകും. അത്‌ നിങ്ങള്‍ക്ക്‌ കല്യാണ മാര്‍ക്കറ്റില്‍ ഉപകാരമാകും.
*
*
*
*
വാല്‍ക്കഷണം... ഒരു ആറുമാസം മുമ്പ്‌ വരെയുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഓര്‍മ്മയുണ്ടാകില്ല, ഓര്‍ത്തിരിക്കാന്‍ സമയമുണ്ടാകില്ല. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചുനോക്കാന്‍ നാലൊ അഞ്ചൊ മാസം മെനക്കെട്ടാല്‍ മതി..!
*
*
*
*
*
*
അടുത്ത പോസ്റ്റിലുടനെ പ്രസദ്ധീകരിക്കുന്നു...പെണ്ണു കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..ടംങ് ട ടൈയ്..(മ്യൂസിക്)

Tuesday, August 5, 2008

ഉറങ്ങാനുള്ള വിദ്യകള്‍..!

ഉറക്കം കിട്ടാനുള്ള കുറച്ച്‌ എളുപ്പവഴികള്‍...ശാസ്ത്രീയമായ അടിത്തറയുണ്ടൊന്നു ചോദിച്ചാല്‍ അതൊന്നും എനിക്കറിഞ്ഞുകൂടാ, പക്ഷെ മരുന്നൊ മദ്യമൊ ഇല്ലാതെയുള്ള ഉറക്കത്തിനുള്ള എന്റെ ചില വിദ്യകള്‍...നിങ്ങള്‍ക്കും ഇതുപോലത്തെ വിദ്യകളറിയാമല്ലൊ..

നിങ്ങള്‍ ഉറങ്ങാന്‍ വേണ്ടി കിടക്കുമ്പോള്‍...

ആദ്യം കിടപ്പ്‌ സുഖകരമായ അവസ്ഥയിലാക്കുക..അതിനുമുമ്പ്‌ വെള്ളം കുടിക്കണമെന്നുണ്ടെങ്കില്‍ വെള്ളം കുടിക്കുക അതുപോലെ മൂത്ര ശങ്കയും തീര്‍ത്തിരിക്കണം.. പിന്നെ കണ്ണുകളടക്കുക...ഇനി....

നിങ്ങള്‍ നിങ്ങളുടെ കുട്ടിക്കാലം ഓര്‍ക്കുക..കൂട്ടൂകാരൊത്ത്‌ കളിക്കുന്നതും ചിരിക്കുന്നതും..പ്രത്യേകം ശ്രദ്ധിക്കുക അടിപിടിയും മറ്റു വേദനിപ്പിക്കുന്ന സംഭവങ്ങളും ഏഴയലത്ത്‌ വരരുത്‌..അഞ്ചുമിനിറ്റിലുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും അപ്പോള്‍ മുഖത്തൊരു മന്ദസ്മിതവും ഉണ്ടായിരിക്കും ഉറപ്പ്‌..!

നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ടെറസ്സിലൊ അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശത്തൊ നില്‍ക്കുന്നതായി കാണുക അപ്പോള്‍ ആരും ചുറ്റുവട്ടത്തിലുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇപ്പോള്‍ നിങ്ങള്‍ പറക്കാന്‍ തുടങ്ങുകയാണ്‌. പതിയെ പൊങ്ങുന്നു മരങ്ങളുടെയും വീടുകളുടെയും ഇടയിലൂടെ..അങ്ങിനെ..പറക്കുമ്പോള്‍ താഴെ കുട്ടികള്‍ കളിക്കുന്നത് കാണുന്നു (ചില കാര്യങ്ങള്‍ ഒഴിവാക്കണം കാണരുതാത്ത കാര്യങ്ങള്‍ ഉദാ..കുളിസീന്‍)..പിന്നെ അടുത്ത്‌ ഏറ്റവും ഉയരം കൂടിയ കെട്ടിടമൊ മറ്റൊ ഉണ്ടെങ്കില്‍ അതിനെ ചുറ്റി നിങ്ങള്‍ മുകളിലേക്ക്‌ കുതിക്കുന്നു അങ്ങിനെ നിങ്ങള്‍ പറക്കുന്നു..വീമാനനത്തില്‍ കയറി യാത്ര ചെയ്തവര്‍ക്ക്‌, കാഴ്ചകള്‍ പെട്ടന്ന് ഓടിയെത്തും. ഞാന്‍ ചെയ്യുന്ന ഈ വിദ്യയില്‍ ഇവിടെ നിന്ന് പറക്കുമ്പോള്‍ (ബഹ്‌റൈന്‍), നാട്ടിലേക്ക് വഴിയറിയാത്തതിനാല്‍ നാട്ടിലേക്കുള്ള വീമാനത്തിന്റെ പുറകെ പറക്കുന്നതായി സങ്കല്പിക്കും. ഈ വിദ്യയില്‍ പ്രകാരം അഞ്ചൊ ആറൊ മിനിറ്റിനുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും..തീര്‍ച്ച..!

തൊണ്ണൂറ്റൊമ്പത്‌ മുതല്‍ താഴേക്ക്‌ മനസ്സിലെണ്ണുക.. ഒന്നുവരെയെത്തുകയാണെങ്കില്‍ വീണ്ടും ഒരു പ്രാവിശ്യം കൂടി തൊണ്ണൂറ്റൊന്‍പതു മുതല്‍ താഴേക്കെണ്ണുക..നിശ്ചയമായും നിങ്ങളുറങ്ങിയിരിക്കും..അച്ചട്ട്‌..!

പാട്ട്‌ കേള്‍ക്കാം അധികം ഒച്ചയില്ലാതെ..അതും ഉറക്കത്തിലേക്കു കൂട്ടിക്കൊണ്ടു പോകും..!

ബോറടിപ്പിക്കുന്ന ഏതെങ്കിലും പുസ്തകങ്ങള്‍ വായിച്ചാലും ഉറക്കം വരും..!

പഠിക്കുന്ന കുട്ടികളാണെങ്കില്‍.. പഠിക്കുന്ന പുസ്തകം വായിച്ചാല്‍ മതി അല്ലെങ്കില്‍ വായിക്കണമെന്ന് തോന്നിയാലും മതി..ഉറങ്ങിയിരിക്കും..!

*
*
*
*
*
*
*
ദാമ്പത്യ ജീവിതത്തില്‍ പെട്ടന്നുള്ള ഗുഡ്നൈറ്റ് പറയല്‍ ഇണക്ക് ഇഷ്ടപ്പെടില്ല..!

Monday, July 21, 2008

നല്ല സമയം..!

പൂയ്....പൂയ്...

കുതിരകളെ കച്ചവടം ചെയ്യുന്നുണ്ട്..വേണോ..പൂയ്....

*
*
*
*
*
*
*

കുറിപ്പ് : ഇതിനുശേഷം കഴുതകളെ മൊത്തം കച്ചവടം ചെയ്യാനാഗ്രഹമുണ്ട്..!

Wednesday, July 16, 2008

വനിതാ ബ്ലോഗേഴ്സ്..!

അപ്പോള്‍ പറഞ്ഞുവന്നത്...

മനോരമ ന്യൂസ് ചാനലില്‍ നമ്മുടെ ബൂലോക സോദരിമാരെപ്പറ്റി ഒരു ഫീച്ചറുണ്ടെന്നറിവില്‍, കണ്ണിലെണ്ണയൊഴിക്കാതെ ചാഞ്ഞും ചെരിഞ്ഞും ഇരുന്ന്, കിടന്ന് അങ്ങിനെ അക്ഷമനായി ടിവിയി നോക്കിയിരിക്കുമ്പോള്‍ ആ പരിപാടി വന്നെത്തി. കൌതുകത്തോടെ നോക്കിയിരിക്കുമ്പോള്‍ വന്നെത്തിയ വനിതകളെ കണ്ടു അന്തം വിട്ടുപോയി. മൂന്നിന് പകരം പതിമൂന്ന് വനിതകള്‍..അതും സുന്ദരിമാരില്‍ സുന്ദരികള്‍..!

കാണാമറയത്തിരിന്നു ബ്ലോഗിങ്ങ് ചെയ്യുന്നവര്‍..നല്ലവരായ ചാനലുകാര്‍ അവര്‍ ബ്രോഡ്കാസ്റ്റ് ചെയ്തതത് മിസ് കേരള വിശേഷങ്ങളായിരുന്നു..!

ഇനിയിപ്പോ എനിക്കു സമയം തെറ്റിയൊ എന്നറിയാന്‍ വീണ്ടും കാന്താരീസ് നോക്കി അപ്പോളവിടെയൊരു ലിഖിതം യു എ ഇയില്‍ പ്രവാസികള്‍ക്കു വേണ്ടി മനോരമക്കാര്‍ വേറൊരു പ്രക്ഷേപണമാണു ചെയ്യുന്നതെന്ന്..ധിം തരികിട തോം...!

എന്താണ് കണവന്‍ പൊട്ടന്‍ കടിച്ചതുപോലെ നടക്കുന്നതെന്ന് കണവത്തി ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചു..എന്തു പറയും ? വനിതകളെ കാണാനിരിക്കാണെന്നു പറഞ്ഞാല്‍..മതി, ഒരാഴ്ചത്തേക്കു നേരാവണ്ണം ഭക്ഷണം തരമാകില്ല...

അങ്ങിനെ അന്നത്തെ അത്താഴത്തിനുവേണ്ടിയുള്ള അഭിനയം നിര്‍ത്തി വീടണഞ്ഞു, എന്നാപ്പിന്നെ ശരത്തിന്റെ കസര്‍ത്ത് കാണുന്നതിനേക്കാള്‍ ഭേദം ലോകത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍... ദേ അവിടെ നമ്മുടെ....പ്രിയ സോദരിമാരെക്കുറിച്ചുള്ള..ബാക്കി കുഞ്ഞു വെള്ളിത്തിരയില്‍...




അപ്പോഴേക്കും ആരും വിളിക്കാത്ത എന്റെ മൊബൈലേക്ക് ഒരു വിളി..അപ്പോള്‍ റെക്കോഡ് മുറിഞ്ഞു..എന്നാപ്പിന്നെ ഹാവ് എ ബ്രേക്ക് ആകെട്ടെന്ന് ഞാനും..




ഈ സംഭവങ്ങള്‍ ഇങ്ങിനെ പുരോഗിമിക്കുമ്പോള്‍ നാഥനുവേണ്ടി നല്ല പാതി അടുക്കളയില്‍ ചപ്പാത്തിമാ‍വുമായി യുദ്ധത്തിലായിരുന്നു..

കര്‍ണ്ണന്‍ വിദ്യ അഭ്യസിക്കുന്ന കാ‍ലത്തിങ്കല്‍ ഗുരു വിശ്രമിക്കാന്‍ വേണ്ടി തന്റെ പ്രിയ ശിഷ്യന്‍ കര്‍ണ്ണന്റെ മടിയില്‍ കിടന്നു..അങ്ങിനെ മയങ്ങിക്കിടക്കവെ ഒരു വണ്ട് വന്ന് കര്‍ണ്ണന്റെ തുടയില്‍ വന്നിരുന്നു. വണ്ടിന്റെ കുത്തേറ്റുള്ള വേദന അടക്കിപ്പിടിച്ച് കര്‍ണ്ണന്‍ ഗുരുവിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍‍ ശ്രമിച്ചു...എന്നതുപോലെ എന്റെ മോന്‍ അവന്‍ ഈ സംഭവം റെക്കോഡു ചെയ്തപ്പോള്‍ തലയില്‍പ്പിടിച്ചുവലിക്കുന്നു, ഉമ്മവയ്ക്കുന്നു, ചവിട്ടുന്നു, സംശയം ചോദിക്കുന്നു..കൂടെ അടുത്ത വീട്ടിലെ നാജിതാമോളും..!

ഇതൊക്കെ സഹിച്ച് മിണ്ടാതെ ദേഷ്യം അടക്കിപ്പിടീച്ച്..ഹെന്റമ്മോ സംഭവം ഒരു തരത്തില്‍ എന്റെ മൊബൈലിലാ‍ക്കി.. അപ്പോഴേക്കും ഒരു സന്ദേശം മൊബൈലിലേക്കു വരുകയും വീണ്ടും റെക്കോഡ് മുറിയുകയും ചെയ്തു.. വീണ്ടും ഷോട്ട് ബ്രേക്ക്...







വാല്‍ക്കഷണം : എന്റെ ആദിത്യനേയും അടുത്ത വീട്ടിലെ കൊച്ചു ചുന്ദരി നാജിതയേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..ക്ഷമീര്..!

അല്ല ഇത്ര ത്യാഗമൊക്കെ സഹിച്ച് ഇതൊക്കെ കൂട്ടുകാരെ നിങ്ങളെ കാണിക്കുന്നതെന്തിനുവേണ്ടി..? സ്നേഹം കൊണ്ട്.....

ഉവ്വുവ്വേ...

ഒരു ചെറിയ സമ്മാനം കേക്കിനുപകരം........കുഞ്ഞന് വയസ്സ് ഒന്ന്..!




http://ormakall.blogspot.com/2008/07/blog-post_13.html
കാന്താരിക്കുട്ടിയുടെ പോസ്റ്റിലേക്ക്


കടപ്പാട് : മലയാള മനോരമ ന്യൂസ് ചാനല്‍ ( വനിത )

Sunday, June 29, 2008

ഴ..!

എന്ന അക്ഷരം പറയുവാന്‍ എന്താണ് ബുദ്ധിമുട്ട്..?

കാലങ്ങളായി അതിനൊരു മാറ്റമില്ല.. ക്കു പകരം ..!

Wednesday, June 18, 2008

വിധവന്‍..!



ദേ
.. ഡോക്ടറു പറഞ്ഞിട്ടുണ്ടല്ലൊ അച്ഛനോട്‌ സിഗരട്ട്‌ വലിക്കരുതെന്ന്.. എന്നിട്ട്‌ പാത്തും പതുങ്ങിയും വലിക്കുന്നു..


എന്തിനാ അച്ഛന്‍ കവലയില്‍ പോയിരിക്കുന്നത്‌..? വീട്ടിലിരുന്നാല്‍ മതി, ആളുകളെക്കൊണ്ടു പറയിപ്പിക്കാന്‍...


അവിടെ തുപ്പരുതെന്ന് അച്ഛനോട്‌ എത്ര പ്രാവിശ്യം പറഞ്ഞതാ..


ഏതു നേരം ഇങ്ങിനെ കിടക്കാതെ അച്ഛന്‌ ആ പറമ്പിലൊക്കെ ഒന്നു ഇറങ്ങി നടക്കരുതോ..


കാര്യങ്ങള്‍ അങ്ങിനെ പോകുന്നു...


എന്റെ ശാരദ ഉണ്ടായിരുന്നെങ്കില്‍......!!




ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം ഒരു പക്ഷെ ഭാര്യ മരിച്ചു പോയ അറുപത്‌ വയസ്സിനുമേല്‍ പ്രായമുള്ള ഭര്‍ത്താക്കന്മാരുടേതാണെന്നു ഞാന്‍ പറഞ്ഞാല്‍..............


*
*
*
*
*
*
*
*
*
*
*
*
*


കുറിപ്പ്: ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്..!

Monday, May 12, 2008

തല’മുറ...!

ഈയവധിക്ക്‌ നാട്ടില്‍പ്പോയപ്പോള്‍, പറമ്പ്‌ കിളപ്പിക്കാനൊരു ആളെ കിട്ടുമൊയെന്നു തപ്പി ഒരു പണിക്കാരന്റെ വീട്ടില്‍പ്പോയി. അവിടെ ചെന്നപ്പോള്‍ അയാളുടെ ഇളയകുട്ടിയും പിന്നെ അടുത്തവീട്ടിലെ കുട്ടിയും വീടിന്റെ മുന്‍വശത്തിരുന്നു കളിക്കുന്നുണ്ടായിരുന്നു;

'മോനെ... അച്ഛനുണ്ടൊ...?

''ഇല്ലല്ലൊ..''

'എവിടെപ്പോയി'..?

''എവടെയ്ക്യാന്നറിയില്ലാ കാലത്തേ ഒരു ചേട്ടന്റെ കൂടെപ്പോയി''

'അച്ഛനിപ്പോള്‍ എന്താ ചെയ്യുന്നത്‌..?

''ഒന്നും ചെയ്യണില്ല''

ഈ വര്‍ത്തമാനം കേട്ടുനിന്ന അടുത്തവീട്ടിലെ കുട്ടി ഉടനെ പണിക്കാരന്റെ കുട്ടിയോട്‌;

'അയ്യേ... നിനൊക്കൊന്നുമറിയില്ല.., ഡാ ഒന്നും ചെയ്യാതെയാണോ നീയുണ്ടായത്‌'..?

വീട്ടുകാരന്‍കുട്ടി ഒരു നിമിഷം വൈകാതെ..,

"ഛീ.. നിനക്കു നാണമില്ലെഡാ ഇത്തരം വൃത്തികേട്‌ പറയാന്‍"..!!!

പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!

ഇതിലെന്തിരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും.. ഈ കുട്ടികള്‍ക്ക്‌ ഏകദേശം ആറൊ ഏഴൊ വയസ്സു മാത്രം..! അതായത്‌ ഇപ്പോഴത്തെ പിള്ളാരുടെയൊരു അറിവേ..!!!


ഇനി ഇരുപത്‌ വര്‍ഷങ്ങള്‍‍ പുറകോട്ട്‌...

അടുത്ത വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ടിവിയില്‍ ചിത്രഹാര്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ കെയര്‍ഫ്രീ നാപ്കിന്റെ പരസ്യം വന്നപ്പോള്‍ ആ വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന രവി അവന്റെ അച്ഛനോട്‌ ചോദിച്ചു;

‘അച്ഛാ, അതെന്തിന്റെ പരസ്യമാണ്‌‘..?

അവന്റെ അച്ഛന്‍ കുറുപ്പുചേട്ടന്‍ അവന്‍ ചോദിച്ച ചോദ്യം കേട്ടില്ലെന്നു ഭാവിച്ചു.

വീണ്ടും രവി ആ ചോദ്യമാവര്‍ത്തിച്ചു..

ഈ സമയം കുറുപ്പുചേട്ടന്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു, അപ്പോളൊരു കക്ഷണം മഞ്ഞള്‍ ആ കൈയ്യില്‍ വച്ചുകൊടുത്തിരുന്നെങ്കില്‍ അത്‌ അരഞ്ഞു വന്നേനേ..!! അത്രക്കുണ്ടായിരുന്നു കുറുപ്പുചേട്ടനു നാണക്കേടുകൊണ്ടുള്ള ദേഷ്യം...##...ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച്‌ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍.....

പക്ഷെ രവി വിടാനുള്ള ഭാവമില്ലായിരുന്നു, വീണ്ടും ചോദിക്കാനായി ആഞ്ഞപ്പോള്‍

"ഡ്ഢാ...പോയിരുന്നു പഠിക്കടാ", 'പത്താം ക്ലാസ്സിലാണെന്നുള്ള വിചാരമില്ലാതെ ടിവി കാണാനായിട്ടിരിക്കുന്നു'....***@#@***....

Monday, April 21, 2008

അബദ്ധം ആര്‍ക്കും പറ്റും..!

നാട്ടിലേക്കുള്ള ഒരു യാത്ര..

രാത്രി 11.05 നായിരുന്നു എന്റെ ഫ്ലൈറ്റ്‌ അതും നമ്മുടെ സ്വന്തം വീമാനത്തില്‍. ആയതിനാല്‍ 'നല്ല' സര്‍വ്വീസിനു പേരുകേട്ടിട്ടുള്ള വീമാനം ഞാന്‍ കാരണം വൈകിയെന്നു പറയിപ്പിക്കേണ്ട എന്ന നല്ല മനസ്സോടെ 8 മണിയായപ്പോഴേക്കും എയര്‍പോര്‍ട്ടില്‍ എത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചേട്ടനും ചേച്ചിയും പറഞ്ഞതാണ്‌ എന്തെങ്കിലും കഴിക്കാന്‍. ആ സമത്ത്‌ എന്തു വിശപ്പ്‌...?

യാതൊരു പ്രശ്നവും കൂടാതെ ബോര്‍ഡിങ്ങ്‌ പാസ്സ്‌ കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമായി. പിന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങി, ബോര്‍ഡിങ്ങ്‌ പാസ്സില്‍ പറഞ്ഞിരിക്കുന്ന ഗെയിറ്റിനു സമീപം മനോരാജ്യങ്ങള്‍ കണ്ടിരിപ്പായി.

രാത്രി 11.05 പുറപ്പെടേണ്ടിരുന്ന എയറിന്ത്യാ എക്സ്പ്രസ്സ്‌ വീമാനം പുറപ്പെട്ടെത്‌ രാവിലെ 5.40 ന്‌. ഇതിനിടക്ക്‌ പച്ചവെള്ളം പോലും കഴിച്ചില്ല, കിട്ടിയില്ല, തന്നില്ല ( ഒരു കാപ്പിയെങ്കിലും തരാമായിരുന്നു ). പക്ഷെ അന്ന് യാത്രക്കാരുടെ ഐക്യവും അനൈക്യവും അറിയാന്‍‍ കഴിഞ്ഞെന്നു മാത്രമല്ല എങ്ങിനെയൊക്കെ വാക്കുകളിലൂടെ എയറിന്ത്യാ എക്സ്പ്രസ്സിനോട്‌ സ്നേഹപ്രകടങ്ങള്‍ നടത്താമെന്നതും കേള്‍ക്കാനും കഴിഞ്ഞു !!.

ശബരിമലക്കു പോകുന്ന മണ്ഡലക്കാലമായതിനാല്‍ ഞാനും നൊയമ്പ്‌ നോക്കിയിരുന്നു. അങ്ങിനെ തണുത്ത വിറച്ച ശരീരത്തോടും ദേഷ്യംകൊണ്ടും സ്വയം ശപിച്ചുകൊണ്ടും തിളക്കുന്ന മനസ്സുമായി ഫ്ലൈറ്റിലിരുന്നു പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍, എന്തോ ശബ്ദം കേട്ടിട്ട്‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചവണയില്‍ ആവി പറക്കുന്ന എന്തോ സ്നാക്സ്‌ പിടിച്ചു നില്‍ക്കുന്ന സുന്ദരിയായ വൃദ്ധകന്യകയെയാണു കണ്ടത്‌. വിശന്നിട്ടു കൊടലു കത്തിയ മണം വരുന്നുണ്ടായിരുന്നുവെങ്കിലും നൊയമ്പുള്ളതിനാല്‍, അവരോട്‌ is it veg ? എന്നു ചോദിച്ചു. ഞാന്‍ ചോദിച്ചതിനേക്കാള്‍ സ്പീഡില്‍ ആ സുന്ദരി whhhaatt... എന്ന് അന്തം വിട്ട മുഖഭാവത്തോടെ ഉറക്കെ തിരിച്ചു ചോദിച്ചു. ഒരു മിനിറ്റു നേരത്തേയ്ക്ക്‌ എനിക്കൊ ആ കോമളാംഗിക്കൊ എന്റെ അടുത്തിരുന്നവര്‍ക്കൊ ഒന്നും മനസ്സിലായില്ല. പിന്നെ എന്റെ ചമ്മലോടുകൂടിയുള്ള വിശദീകരണം കേട്ടപ്പോള്‍...........

സംഗതിയെന്തെന്നാല്‍, ആവി പറക്കുന്ന ആ സാധനം കണ്ടപ്പോള്‍ എന്റമ്മച്ചിയാണെ ഞാന്‍ വിചാരിച്ചത്‌ അത്‌ തിന്നാനുള്ള എന്തെങ്കിലുമായിരിക്കുമെന്നാണ്‌. ശബരിമലക്കു പോകണമെന്നുള്ളതിനാല്‍ അറിഞ്ഞൊ അറിയാതെയൊ നോണ്‍ വെജ്‌ കഴിക്കേണ്ടല്ലൊയെന്നുവിചാരിച്ചാണു ഞാന്‍ is it veg എന്നു ചോദിച്ചത്‌. പക്ഷെ അവര്‍ നീട്ടിത്തന്നത്‌ ചൂടുവെള്ളത്തിലിട്ട മുഖം തുടയ്ക്കുന്ന കടലാസായിരുന്നു...!

Sunday, April 13, 2008

കുട്ടികള്‍ക്കാണ് വിഷു..!


വിഷുവിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത്‌ വിഷുക്കൈനീട്ടമാണ്‌. അച്ഛന്‍ മരിക്കുന്നതുവരെ അച്ഛനാണ്‌ വിഷുക്കണിയൊരുക്കിയിരുന്നതും വിഷുകൈനീട്ടം ആദ്യം തരുന്നതും. അച്ഛന്റെ മരണ ശേഷം ആ റോള്‍ അമ്മ ഏറ്റെടുത്തു. എന്തൊകൊണ്ടൊ വിഷുദിനത്തില്‍ എന്റെ ബന്ധുക്കാരാടും അയല്‍വക്കക്കാരോടും വല്യ ബഹുമാനവും സ്നേഹമാണെനിയ്ക്ക്‌. ബഹുമാനം കൂടുന്തോറും വിഷുകൈനീട്ടത്തിന്റെ മൂല്യം കൂടുമെന്നുള്ളത്‌ അനുഭവം..!

കുട്ടിക്കാലത്ത്‌ വിഷുക്കനീട്ടങ്ങള്‍ കിട്ടിയാല്‍ ആ രൂപ സൈക്കിള്‍ വാടകക്കെടുത്ത്‌ ചവിട്ടിത്തീര്‍ത്താലെ മനസ്സിലെ പെടപിടപ്പ്‌ മാറുകയൊള്ളൂ. വിഷു എന്നെ മോഷ്ടാവാക്കാറുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് ആരും കാണാതെ അയല്‍വക്കങ്ങളിലെ പറമ്പില്‍ നിന്നും കശുനണ്ടി കളക്ടുചെയ്ത് പടക്കം മേടിക്കാറുണ്ടായിരുന്നു. ‍ഇതിനുവേണ്ടി എത്ര രാവിലെ എഴുന്നേല്‍ക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വേണ്ടി ഇത്ര രാവിലെ എഴുന്നേറ്റിരുന്നെങ്കില്‍...

ടക്കം പൊട്ടിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റീട്ടുണ്ട്‌. മണ്ണണ്ണ വിളക്കു കത്തിച്ചുവച്ചിട്ടാണു പടക്കം പൊട്ടിക്കുന്നത്‌. പടക്കം താഴെ വീഴുന്നതിനു മുമ്പ്‌ പൊട്ടണം എന്നാലെ ഒരു 'ഇത്‌' ഉണ്ടാവൂ അങ്ങിനെ പടക്കത്തിനു പകരം മണ്ണണ്ണ വിളക്ക്‌ എറിഞ്ഞട്ടുണ്ട്‌. അതുപോലെ കത്തിച്ചെറിഞ്ഞ പടക്കം പൊട്ടാതാകുമ്പോള്‍ വീണ്ടും കത്തിക്കാന്‍ വേണ്ടി എടുക്കുമ്പോള്‍ അല്ലെങ്കില്‍ അടുത്തുചെല്ലുമ്പോള്‍ ഞാന്‍ പറ്റിക്കപ്പെടാറുണ്ട്‌ ഒറ്റപ്പൊട്ട്‌....!!

ടക്കം മേടിക്കാന്‍ കാശില്ലെങ്കില്‍, പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ശേഖരിച്ച്‌ (മിക്കതിനും തിരിയുണ്ടാകില്ല) അതിലെ വെടിമരുന്ന് പുറത്തെടുത്ത്‌ അതിനുമുകളില്‍ ഒരു ചെറിയ കല്ല് (നന്നായി ഉരച്ച്‌ മിനുസപ്പെടുത്തിയത്‌) കയറ്റിവച്ച്‌ അതിനു മുകളിലേക്ക്‌ ഒരു ഭാരമുള്ള കല്ലെടുത്ത്‌ ഇടും അപ്പോളൊരു ഒന്നൊന്നര പൊട്ടുണ്ട്‌...!!!

പ്രവാസിയായതിന്റെ പേരില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി എനിക്ക്‌ വിഷു നനഞ്ഞ പടക്കം പോലെയാണ്‌.

പ്പോള്‍ പറഞ്ഞുവന്നത്‌ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ പേരിലും കുടുംബത്തിന്റെ പേരിലും വിഷു ആശംസകള്‍ നേരുന്നു..!