Tuesday, July 31, 2007

രവിയുടെ കഥകള്‍

'ഡാ രവ്യേ'...പടിഞ്ഞാറെമൂലെലെ ഇരുമ്പന്റെ കടയില്‍നിന്നു 100 ചായപ്പൊടി ഒറ്റയോട്ടത്തിനുപ്പോയി വാങ്ങിക്കൊണ്ടുവാ..

ങാ, പിന്നെ ആ തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങികൊണ്ടുപോരെ.. ട്ടൊ......

കളിച്ചുകൊണ്ടിരുന്ന രവി മനസ്സില്ലമനസ്സോടെ, ദേഷ്യത്തോടെ, അമ്മ പറഞ്ഞ സാധനങ്ങള്‍ മേടിയ്ക്കാന്‍ പാഞ്ഞൂ...

പോണപോക്കിനു തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങി അതുംപിടിച്ചോണ്ടാണു കടയിലേയ്ക്കോടിയത്‌..

എന്തൊ ആവിശ്യത്തിനുവേണ്ടി കടയുടെ പുറത്തേയ്ക്കുവന്ന ഇരുമ്പന്‍ ജോണി, ഒരുലക്കയുമായി ഓടിവരുന്ന രവിയെയാണു കണ്ടത്‌!!!!

(ആ വരവുകണ്ട ജോണി കടയില്‍നിന്നും പേടിച്ചിറങ്ങിയോടിയെന്ന് പിന്നമ്പുറ ടോക്കിസ്‌)

കൂട്ടരെ ഇനി പറയൂ, രവി ചെയ്തത്‌ ശരിയൊ തെറ്റൊ ? അതൊ മണ്ടത്തരമൊ?

Monday, July 30, 2007

വീമാനയാത്രപുരാണം

ള്ളിനിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ CID മൂസ,CID മഹേഷ്‌, ഫാന്റം, മായാവി ഇത്യാദി ചിത്രകഥകള്‍ വായിച്ച്‌ അതിലെ CID മഹേഷിനെക്കൂട്ട്‌ പറക്കാന്‍ പറ്റിയാല്‍,, അയ്യടാ!! സത്യമ്മേടെ വളപ്പില്‍നിന്നും ടൈഗറിന്റെ കടികൊള്ളാതെ മാങ്ങ,കശുനണ്ടി എന്നിവ യഥേഷ്ടം പറിക്കാം,മരത്തില്‍ തങ്ങിയിരിയ്ക്കുന്ന പട്ടങ്ങല്‍ സ്വന്തമാക്കാം അതിലുമപ്പുറം യാതൊരു ബന്ധനമില്ലാതെ എവിടെയും പോകാം. അങ്ങിനെ അങ്ങിനെ ഒരുപാടു കാര്യങ്ങല്‍ ചെയ്യാം.... പക്ഷെ എന്തുചെയ്യാം!!!!

ഇത്യാദി ദുരാഗ്രഹങ്ങള്‍ മനസ്സിലൊളിപ്പിച്ച്‌, ബോര്‍ഡു വയ്ക്കാത്ത ലൈന്‍ബസ്സിനെപ്പോലെ ജോലിയും കൂലിയുമില്ലാതെ വായില്‍നോട്ടവും പരദൂഷണവും പറഞ്ഞു കൂട്ടുകാരൊത്ത്‌ കലുങ്കില്‍ ഇരിക്കുന്ന സമയത്തിങ്കല്‍, ആദ്യം ഹൃദ്ദ്യമായ പരിമളത്തിന്റെ അകമ്പടിയോടെ കയ്യില്‍ ജിമ്മിപട്ടിയുടെ തുടലുപോലത്തെ ചെയിനും കെട്ടി ടി-ഷര്‍ട്ടിന്റെ ബട്ടന്‍സിടാതെ ഇമ്മണി വല്യ മാലയൊക്കെയിട്ടു നല്ല ചുവന്ന 'തുടു'വിനെപ്പോലെയുള്ള സുന്ദരന്മാരായ ഗള്‍ഫ്‌ യുവകോമളന്മാര്‍ പോക്കറ്റില്‍ 555 സിഗരട്ട്‌ പാക്കറ്റുമായി ഞങ്ങള്‍ക്കസൂയണ്ടാക്കാനായി ഒരുജാതി ജാഡ സ്റ്റയിലില്‌ "എന്തെരെടൈയപ്പീ നിനക്കു ജ്വാലിയും കൂല്യൊന്നുല്ലെടൈ" യെന്നുംപറഞ്ഞ്‌ cool cool ആയി ഗാന്ധിത്തലയുള്ള നോട്ടുകള്‍ വീശിയെറിഞ്ഞ്‌ കമ്പനികൂടാന്‍ വരാറുണ്ട്‌.

അപ്പോഴായിരിയ്ക്കാം ഈയുള്ളവനു ഗല്‍ഫില്‍പോണമെന്നുള്ള ഒടുക്കത്തെ ആഗ്രഹമുണ്ടായെതെന്നുതോന്നുന്നത്‌!.

ഏതു പോലിസുകാരനും ഒരീസമുണ്ടകുമെന്ന് ഉഗാണ്ടയിലുള്ള ആരൊരാള്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെ എനിയ്ക്കും ഗള്‍ഫില്‍ പോകാനൊരുവസരം വന്നു.

നാടോടിക്കാറ്റില്‍ ശ്രീനിവാസനും മോഹന്‍ലാലും കൂടി ഗള്‍ഫിലേയ്ക്കുള്ള ലോഞ്ചില്‍ 'കരകാണ കടലലമേലെ' എന്ന പാട്ടില്‍ കാണുന്ന സ്വപ്നം പോലെ ഞാനും കളര്‍ സ്വപ്നങ്ങള്‍ യാതൊരു മുതല്‍മടക്കമില്ല്ലാതെയും ബ്രെയ്ക്കില്ലാതെയും കണ്ടു. അതിലുമപ്പുറം വീമാനത്തില്‍ കയറി പറക്കാമെന്നയാഗ്രഹം നടക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു.

അങ്ങിനെ പരിശോധനകളെല്ലാം കഴിഞ്ഞു നെടുമ്പാശ്ശേരിയില്‍നിന്നും വീമാനത്തില്‍ കയറി. വാതിക്കല്‍വച്ച്‌ ഒരു സുന്ദരി എന്നൊടുയെന്തോ ചോദിച്ചു. അതിനു മറുപടിയായി ഭാഷയറിയാത്തതിനാല്‍ 'ya ya' എന്നുപറഞ്ഞു തലയാട്ടികൊണ്ടു ആദ്യം കണ്ട സീറ്റിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വീപ്പക്കുറ്റിയില്‍ വാള്‍പ്പോസ്റ്റര്‍ ഒട്ടിച്ചതുപോലെ പട്ടണികിടന്നുതടിച്ചുകൊഴുത്ത സാരിയുടുത്ത ഒരു മോഹനാംഗി എന്റെയടുത്തുവന്നിട്ട്‌ പറയ്യാ 'ഇതവരുടെ സീറ്റാണെന്നും അതുകൊണ്ടവിടെന്നെഴുന്നേറ്റുമാറിക്കൊടുക്കണൊന്ന്'. അതുകേട്ടപ്പോള്‍ ഞാന്‍ പുറകിലെത്തെ സൈഡ്‌ സീറ്റിലേക്കുമാറിയിരുന്നു. അപ്പോള്‍ വീണ്ടുമൊരു സായിപ്പു എന്റെടുത്തുവന്നിട്ടുപറഞ്ഞു അവിടെന്നെഴുന്നെറ്റുമാറണമെന്ന് ഇതു പുള്ളീക്കാരന്റെ സീറ്റാണെന്ന്. ഒന്നുംമിണ്ടാതെ ഞാനെഴുന്നെറ്റുമാറിക്കൊടുത്തു, ബിക്കോസ്‌ എനിയ്ക്കിഗ്ലീഷില്‍ നല്ലപരിജ്ഞാനമുള്ളതുകൊണ്ട്‌ സായിപ്പിനോട്‌ തര്‍ക്കിക്കാന്‍ നിന്നില്ല.

ടക ടക അപ്പോള്‍ ഇങ്ങനെയായിരിക്കും വീമാനത്തില്‍ സീറ്റുപിടിയ്ക്കുന്നതെന്നെനിക്കു മനസ്സിലായി. അങ്ങിനെ പറഞ്ഞാല്‍ എനിയ്കും സ്വസ്ഥമായിരിയ്ക്കാന്‍ ഒരു സീറ്റുകിട്ടുമെന്നുകരുതി അടുത്ത സീറ്റിലിരുന്ന ഒരുചേട്ടനോട്‌ ഇതെന്റെ സീറ്റാണെന്നുപറഞ്ഞു. ഇവന്‍ ഏതു കോത്താഴത്തുകാരനെന്നരീതിയില്‍ അയാള്‍ എന്നോടു ബോര്‍ഡിംഗ്‌ പാസ്സ്‌ ചോദിച്ചു. അതെന്തൊരു പാസ്സെന്ന് ചിന്തിച്ചിട്ട്‌ എന്റെ കൈയ്യിലിരുന്ന പാസ്പോര്‍ട്ടും ടിക്കറ്റും അദ്ദേഹത്തിനുനേരെ നീട്ടി. അതുവാങ്ങി നോക്കിയിട്ടയാള്‍ എന്റെ സീറ്റ്‌ കാണിച്ചുതന്നു.

അപ്പോള്‍ വീണ്ടും പ്രശ്നം എനിയ്ക്കു സൈഡു സീന്‍ കാണാന്‍ പറ്റില്ലാ. കാരണം എന്റെ സീറ്റ്‌ നടുക്കായിട്ടാണ്‌. താഴെ കാഴ്ചകാണുവാന്‍ ഒരു രക്ഷയുമില്ലല്ലൊ ഭഗവാനെയെന്നു വിചരിച്ചിരിയ്ക്കുമ്പോള്‍ അടുത്തിരുന്ന ചേട്ടനെന്നൊടുരു ചോദ്യം 'നീ കള്ളുകുടിക്കുമൊയെന്ന്'. അത്തരം നല്ല ശീലങ്ങള്‍ എനിയ്കില്ലാത്തതിനാല്‍ ഇല്ല്ലായെന്നുപറഞ്ഞു. എങ്കില്‍ ഒരുപകാരംചെയ്യൂ നിന്റെ ക്വോട്ടയില്‍ എനിയ്ക്കു ജായ്ക്ക്‌ ഡാനിയല്‍ വാങ്ങിത്തരുമോയെന്ന്. അതാരപ്പാ ഈ ജായ്ക്‌ ഡാനിയല്‍?? പിന്നെ മനസ്സിലായി അതൊരു 'ലവനാണെന്ന്'. അപ്പോള്‍ എന്റെ തലയിലൊരു ബള്‍ബുമിന്നി, ഞാന്‍ സാധനം വാങ്ങിത്തരാം പക്ഷെങ്കി എനിയ്ക്കാസൈഡുസീറ്റൊഴിഞ്ഞു തരണമെന്നു ഞാന്‍ മാക്കാന്‍തവളയെപ്പോലെ ഏറുപിടിച്ചു പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം അതിയായ സന്തോഷത്തോടെ അയാളുടെ സീറ്റെനിയ്ക്കൊഴിഞ്ഞുതന്നു.

TVയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാനിരിന്നിട്ട്‌ മധുമോഹന്‍ന്റെ സീരിയല്‍ കണ്ടതുപോലെയായി എന്റെവസ്ഥ!!! കാരണം വല്യകാര്യത്തില്‍ പുറത്തേയ്ക്കുനോക്കിയപ്പോഴാണ്‌ മനസ്സിലായത്‌ പുറത്ത്‌ കൂരിരിട്ടാണെന്ന്!! ഒന്നും കാണാന്‍പറ്റാത്തവസ്ഥ. രാത്രിയിലായിരുന്നു ഫ്ലൈറ്റ്‌.

ഗള്‍ഫുയാത്രയ്ക്കു മുന്നോടിയായി പലരും പല പല ഉപദേശങ്ങള്‍ കാശൊന്നുംകൊടുക്കാതെ പറഞ്ഞുതന്നിരിന്നു.വീമാനത്തില്‍ കയറിയാല്‍ കമ്പിയില്‍ മുറുകെപ്പിഡിച്ചിരിയ്ക്കണം, ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ബെല്ലടിച്ച്‌ ഇറക്കിവിടുമെന്നും മറ്റും.

അങ്ങിനെ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും വീമാനം ഏതൊ താവളത്തില്‍ എത്തി. എല്ലാവരും ഇറങ്ങുന്നതുകണ്ടപ്പോള്‍ ഞാനും എന്റെ ചെറിയ ബാഗുമെടുത്ത്‌ പുറത്തേയ്ക്കുനടന്നു. അങ്ങിനെ ഞാന്‍ അമ്പമ്പട രാവണാ എന്നന്തിച്ചു പുറത്തേയ്ക്കുനടക്കുമ്പോള്‍,മൈക്കില്‍ക്കൂടി എന്റെ പേരു വിളിച്ചുപറയുന്നതുകേട്ടു.

ശ്ശൊ ഞാനിവിടെയും പ്രശസ്തനാണൊ???

എന്താണു കാര്യമെന്നറിയാന്‍ മുന്‍പില്‍ നടന്ന ഒരു മലയാളിയോടു എന്താണെന്റെ പേരുവിളിച്ചുപറയുന്നതെന്നു ചോദിച്ചു.

ആ മാന്യന്‍ എന്നോടു ചോദിച്ചു

മോനെവിടെയ്ക്കാണു പോകേണ്ടത്‌?

ബഹറിന്‍!

എന്റെ മോനെ ഇതു ഖത്തറാണ്‌!! വേഗം തിരിച്ചു വീമാനത്തില്‍ കയറൂ.....

ഞാന്‍ പരിഭ്രമിച്ച്‌ വന്നവഴി തിരിച്ചുനടന്നപ്പോള്‍ എന്നെയന്വേഷിച്ചു നടന്ന രണ്ടു ജീവനക്കാര്‍ എന്നെ കണ്ടുമുട്ടി. അവരുടെയൊപ്പം തിരിച്ചു രാജകീയമായി വീമാനത്തില്‍ കയറി. വീമാനത്തിലുണ്ടായിരുന്ന എല്ലാവരും എന്നെ 'മാതൃഭൂമിയെകണ്ട ദേശഭിമാനിയെപ്പോലെ' നോക്കുന്നുണ്ടായിരുന്നു.

സീറ്റുകളെല്ലാം ഒരുവിധം കാലിയായിരുന്നു. വീണ്ടുമെന്തെക്കെയൊ പ്രശ്നങ്ങളുണ്ടെന്നുതോന്നി. എയര്‍ഹോസ്റ്റസ്സുകള്‍ വന്ന് എല്ലവരുടെയും തലയെണ്ണിനോക്കുന്നു എന്തൊക്കയൊ വിളിച്ചുചോദിയ്ക്കുന്നുണ്ട്‌. എന്താണു കാര്യമെന്ന് രണ്ടു സീറ്റു പുറകിലിരുന്ന ആളോടു ഞാന്‍ ചോദിച്ചു. ഖത്തറില്‍ ഇറങ്ങേണ്ട ഒരു യാത്രക്കരന്‍ ഖത്തറില്‍ ഇറങ്ങിയിട്ടില്ലെന്നുപറഞ്ഞു. വീണ്ടും എന്റെ സീറ്റില്‍ തിരിച്ചു വന്നിരുന്നപ്പോഴാണു സീറ്റിന്റെടിയില്‍ ആരൊ കിടക്കുന്നത്‌ കണ്ടത്‌. ഞാന്‍ വേഗം എഴുന്നേറ്റ്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു 'a man a man down down'....

ആരൊക്കെയൊ വന്ന് അയാളെ ദേഷ്യത്തോടെ വലിച്ചെഴ്‌ന്നേല്‍പ്പിച്ചു അപ്പോഴാണു ഞാന്‍ അയാളെ ശ്രദ്ധിച്ചത്‌ അത്‌ എന്റെടുത്തിരുന്ന, എന്റെ പേരില്‍ 'ക്വോട്ട' അടിച്ച്‌ പിമ്പിരിയായ മാളക്കാരന്‍ മണിയപ്പനായിരുന്നു. എപ്പോഴാണവൊ അയാള്‍ താഴെവീണതെന്നു ചിന്തിച്ചു ഞാനവിടെയിരുന്നു.

ഭും.... ബെര്‍ളിതോമസ്‌ ബ്ലോഗെഴുതെന്ന സ്പീഡുപോലെ എന്റെ വീമാനം (സ്വാറി എന്റെയല്ല എയറിന്ത്യയുടെ) അടുത്ത താവളത്തില്‍ ലാന്‍ഡുചെയ്തു. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പിന്നെ ഗ്രീന്‍വെള്ളംകണ്ടാലും പേടിയ്ക്കുമെന്നാണല്ലൊ വയ്പ്‌. ഇറങ്ങുന്നതിന്റെമുന്‍പ്‌ ഞാന്‍ ഒന്നുംകൂടി ഉറപ്പുവരുത്തി അതു ബഹ്‌റിന്‍ത്തന്നെയെന്ന്!.

അങ്ങിനെ ഏതെക്കൊയൊ പരിശോധനയ്ക്കു വേണ്ടി 'Q' നില്‌ക്കുമ്പോള്‍, അടുത്തുനിന്ന ഒരുചേട്ടനെന്നോടൊരു ചോദ്യം

എനിയ്ക്കൊരു കുപ്പി മേടിച്ചുതരുമൊയെന്ന്?

എന്തു കുപ്പി?

അപ്പോളയാള്‍ വിശദമായി പറഞ്ഞു ഡൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുമയാള്‍ക്കു മദ്യം വാങ്ങിക്കൊടുക്കണമെന്ന്!!.

ശെടാ, ഞനെന്തിനു വാങ്ങിത്തരണം??? താങ്കള്‍ക്കു മേടിയ്ക്കാന്‍മേലെ?

അങ്ങേരു എന്നൊടുപറയ്യാണ്‌ ഡൂട്ടി ഫ്രീ ഷോപ്പില്‍നിന്നും പെര്‍ ഹെഡ്ഡിനു ഒരുലിറ്റര്‍ വീര്യംമാത്രമെ അനുവദീയമെന്ന്, ആയതിനാല്‍ എന്റെ ക്വോട്ടയില്‍ ഞാന്‍ സാധനം വാങ്ങിക്കൊടുക്കണമെന്ന്.

എന്തായാലും നന്ദികിട്ടുന്ന പരോപകാരമല്ലൊയെന്നുകരുതി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞു. അതിന്‍പ്രകാരം അയാള്‍ എനിയ്ക്കു 'തുട്ട്‌' തന്നിട്ടുപറഞ്ഞു വീമാനത്താവളത്തിന്റെ പുറത്തുവച്ചയാള്‍ കുപ്പിയെന്റെകൈയ്യില്‍നിന്നും വാങ്ങിക്കോളാമെന്ന്.

അങ്ങിനെ ഏതൊക്കെയൊ പരിശോധനകള്‍ക്കുശേഷം ഞാന്‍ ഡൂട്ടി ഫ്രീഷോപ്പില്‍പോയി കുപ്പിയും വാങ്ങി പുറത്തേയ്ക്കു നടന്നു.

പുറത്തേയ്ക്കുപോകുന്ന എല്ലാവരും ഓരൊ ട്രോളിയുമെടുത്ത്‌ അവരുടെ പെട്ടിയും പ്രമാണങ്ങളും അതില്‍ വച്ചു തള്ളിക്കൊണ്ടുപോകുന്നതു ഞാന്‍ശ്രദ്ധിച്ചു.

അങ്ങിനെ ഞാനുമൊരു ഉന്തുവണ്ടിയുമെടുത്ത്‌ അതില്‍ എന്റെ ചെറിയ ബാഗും കുപ്പിയുമായി പുറത്തേയ്ക്കുനടന്നു.

(ബാഗില്‍ ആകെ 3 ഷര്‍ട്ട്‌,2 പാന്റ്‌,4 ജട്ടി, ഒരു ടൂത്ത്ബ്രഷ്‌,ഒരു ചെറിയ ഡയറി പിന്നെ എങ്ങിനെ 2 മാസത്തിനുള്ളില്‍ ഇംഗ്ലീഷ്‌ സംസാരിയ്ക്കാമെന്നുപഠിപ്പിയ്ക്കുന്ന ഒരു ബുക്കും കൂടാതെ അഛ്ന്റെയുമമ്മയുടെയും ഒരു ഫോട്ടൊ, ഇത്രയും സാധനങ്ങള്‍ക്കെല്ലാംകൂടി മൂന്നൊ നാലൊ കിലോയിലധികംവരില്ലാ)

എന്റെയീപോക്കുകണ്ടിട്ട്‌ എല്ലാവരും എന്നെ 'ഒരിത്‌' വച്ചുനോക്കുന്നുണ്ടായിരുന്നു.

പുറത്തീയ്ക്കുള്ള വാതിക്കല്‌ കുട്ടേട്ടന്‍ കാത്തുനില്‌പ്പുണ്ടായിരുന്നു.

വിശേഷങ്ങള്‍ ചോദിയ്ക്കുന്നതിന്റെമുന്‍പുതന്നെ ആ ഡൂട്ടി ഫ്രീഷോപ്പിന്റെ കവര്‍ അതിയായ സന്തോഷത്തോടെ കൈയ്യിലിടുത്തുപരിശോധിച്ചിട്ട്‌ കുട്ടേട്ടനെന്നോട്‌ 'നിനക്കു നല്ലതുവരട്ടെയെന്നുപറഞ്ഞനുഗ്രഹിച്ചു' എന്നിട്ടെന്നോടു പറഞ്ഞു

നിനക്കു നാണമില്ലെ... ഇത്ര ചെറിയ ഹാന്‍ഡ്ബാഗ്‌ ഒരുട്രോളിയില്‍വച്ചുതള്ളിക്കൊണ്ടുവരുവാന്‍????

തുടരും....

Thursday, July 26, 2007

അനുഗ്രഹിയ്ക്കൂ...

പ്രിയ ബൂലോകരെ,

എനിയ്ക്ക്‌ ഈ ബൂലോകത്തിലേയ്ക്കു എത്തി വലിഞ്ഞു നോക്കാന്‍ പറ്റിയതു വീയെമ്മിന്റെ കൊടകര പുരാണ പുസ്തകപ്രകാശനത്തെപ്പറ്റി ഏഷ്യാനെറ്റ്‌ റേഡിയൊയില്‍ക്കൂടി പറയുന്നതു കേട്ടിട്ടാണ്‌.

എനിയ്ക്കുണ്ടായ ചില അബദ്ധങ്ങളും ചമ്മലുകളും ഇവിടെ കോറിയിടുകയാണ്‌. ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു വായിച്ചതു അബദ്ധമായല്ലൊയെന്നു തോന്നിയാല്‍ സദയം ക്ഷമീര്‌..

അഭിനവ ഏകലവ്യനായ്‌ വിയെമ്മിനു പ്രണാമം ചെയ്തുകൊണ്ടു ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു.(ഇല്ലാ ഇല്ലാ എന്‍ തള്ളവിരല്‍ മുറിച്ചു നല്‌കീടില്ലാാ)

സ്വര്‍ഗ്ഗപരമായ യാതൊരു കഴിവുമില്ലെനിയ്ക്കു നിര്‍ണ്ണയം

കല്ലെറിയരുത്‌.... പ്ലീസ്‌...അനുഗ്രഹിയ്ക്കൂ...

Wednesday, July 11, 2007

ഒരു ബൈക്കു ചമ്മല്‍

ണ്ടു ഞാന്‍ എറണാകുളത്ത്‌ ജോലി ജോലി ഉണ്ടായിരുന്നപ്പോള്‍, ബൈക്കിലായിരുന്നു സ്ഥിരം യാത്ര.ബൈക്ക്‌ ഓടീക്കുമ്പോള്‍ എതിരെ വരുന്നതും പിന്നെ പോകുന്ന വണ്ടികളും ശ്രദ്ധിക്കാറുണ്ട്‌,അങ്ങിനെ പോകുബോള്‍ ചില വണ്ടികള്‍ ഡോര്‍ ശരിക്കു അടക്കാതെയൊ ഇന്‍ഡിക്കേറ്റര്‍,ഹെഡ്‌ ലൈറ്റ്‌ എന്നിവ ഓഫാക്കാന്‍ മറന്നുതുകൊണ്ടൊ പോകുന്നതു ഞാന്‍ കണ്ടാല്‍, അവര്‍ എന്തൊ വലിയ അബദ്ധം ചെയ്തതുപോലെ ഞാന്‍ അവരുടെ ഒപ്പമെത്തി കൈയ്യുകൊണ്ടു ആഗ്യം കാണിച്ചു അവരെ ഓര്‍മ്മപ്പെടുത്തും, അപ്പോല്‍ അവര്‍ നന്ദിയോടെ എന്നെ നോക്കി ഒരു ചെറു ചിരിയൊ,അല്ലെങ്കില്‍ ഒരു വല്യ കാര്യമാണുചെയ്തതെന്ന രീതിയില്‍ കയ്യൊ തലയൊ കുലുക്കി കാണിക്കും.അതു കാണുമ്പോള്‍ എനിക്കു കുട്ടിക്കാലത്ത്‌ ഉത്സവപ്പറമ്പില്‍ നിന്നും ആരെങ്കിലും ഇന്നാ പിടിച്ചോന്നു പറഞ്ഞു ബലൂണോ, പീപ്പി വാങ്ങിത്തരുബോള്‍ ഉണ്ടാകുന്ന സന്തോഷം പോലെയാണ്‌.



ങ്ങിനെ ഒരു ദിവസം വീട്ടിലേയ്കു വരുന്ന വഴി ഒരു സ്കൂട്ടറുകാരന്‍ സൈഡ്‌ സ്റ്റാന്‍ഡും ഇട്ടുകൊണ്ടു ചീറി പാഞ്ഞു പോകുന്നതുകണ്ടപ്പോള്‍,എന്റെയുള്ളില്‍നിന്നും ആരൊ പറയുന്നതുപോലെതൊന്നി "ഡാ നിനക്കു നാലഞ്ചു പീപ്പിയും ബലൂണും കിട്ടാനുള്ള അവസരമാണ്‌"



ന്റെ കാളവണ്ടിയുടെ മാക്സിമം സ്പീഡായ 50-60 ല്‍ സ്കൂട്ടറുകാരന്റെ പുറകെ കുതിച്ചു പാഞ്ഞു, അങ്ങിനെ സിനിമയില്‍ മാമുക്കോയ ഭീമന്‍ രഘുവിന്റെ കയ്യില്‍ നിന്നും തൊടുപുഴ വാസന്തിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്‌സു ചെയ്യുമ്പോലെ, അതി സാഹസികമായി ചെങ്ങമനാട്‌ കവലയില്‍ ബസ്സ്‌ സ്റ്റോപ്പിന്റെ അടുത്തുവച്ചു അയാളുടെ സ്കൂട്ടര്‍ സ്റ്റോപ്പിക്കാന്‍ പറ്റി.



ന്നിട്ടു ഞാന്‍ വളരെ സ്നേഹത്തോടെ അയാളോടു പറഞ്ഞു "ന്റെ ചേട്ടാ എത്ര നേരമായി ചേട്ടന്റെ ഒപ്പ്പ്പമെത്താന്‍ ഞാന്‍ പെടാപാട്‌ പെട്ടത്‌, “ദേ സൈഡ്‌ സ്റ്റാന്റിട്ടുകൊണ്ടാണു സ്കൂട്ടര്‍ ഓടിച്ചത്‌"



തു കേട്ടപ്പോള്‍ ആ ചേട്ടന്‍ എനിക്കൊരു വല്യ താങ്കിസു പറഞ്ഞു. ഹൊ ഒരു ബലൂണ്‍കട മുഴുവനും ഓസിനു കിട്ടുമ്പോഴുള്ള സന്തോഷമ്പോലെയുണ്ടായിരുന്നു ആ താങ്കീസിന്‌, കാരണം, അപ്പോള്‍ ആ ബസ്സ്‌ സ്റ്റോപ്പില്‍ നിറച്ചും കോളേജു ലലനാമണികള്‍ ബസ്സുകാത്തു നില്‌ക്കുന്നുണ്ടായിരുന്നു.



ഞാനങ്ങിനെ സായൂജ്യമടഞ്ഞങ്ങു നില്‍ക്കുമ്പോള്‍ പുറകില്‍ നിന്നും ഒരു ആക്രോശം കേട്ടു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ബൈക്കില്‍ എന്റെ അടുത്ത കൂട്ടുകാരന്‍ രതുവാണ്‌,

ഡാ പൊട്ടാ എത്ര നേരമായി നിന്നെ വിളിക്കുന്നു നിന്റെ ബൈക്കിന്റെ സൈഡ്‌ സ്റ്റാന്റ്‌ മടക്കിവച്ചിട്ടില്ല്ലാ" എന്നുപറഞ്ഞു എന്നെ ചീത്ത പറയുകയാണ്‌!!!




പ്പോഴാണ്‌ ഞാന്‍ എന്റെ ബൈക്കിന്റെ സ്റ്റാന്റിലേക്കു നോക്കി ആ സത്യം മനസ്സിലാക്കിയത്‌. ഞാനാകെ ചമ്മിപ്പേ്പ്പായി എന്നിട്ടു പതുക്കെ ചുറ്റും ഒന്നു നോക്കി ആരെങ്കിലും ഈ സംഭവം കണ്ടോന്ന്‌,അപ്പേ്പ്പാഴാണു വീണ്ടും ചമ്മിപ്പോയത്‌ ബസ്സു കാത്ത്‌ നിന്ന എല്ല്ലാവരും വിയെമ്മിന്റെ കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതുപോലെ തലതല്ലി ചിരിയ്ക്കുന്നതാണ്‌ കണ്ടത്‌