Monday, November 25, 2013

ഉറക്കം..!

ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്..

ഓർമ്മ വച്ച കാലം മുതൽ ഇളയ കുട്ടിയായ ഞാൻ അമ്മയോടൊപ്പമായിരുന്നു ഉറക്കം. അമ്മയും ഞാനും കട്ടിലിലും പെങ്ങൾ കട്ടിന്റെ അടിയിലും. അച്ഛനും ചേട്ടന്മാരും അപ്രത്തെ മുറിയിൽ. അമ്മയും ഞാനും ഒരുമിച്ച് കിടന്നുറങ്ങുന്നത് ഡിഗ്രി പഠന കാലം വരെ തുടർന്നിരുന്നു. ഇടക്ക് പ്രീഡിഗ്രി കാലഘട്ടത്തിൽ ഞാനൊരു ഒത്ത യുവാവായി മാറിയെന്ന തോന്നലുണ്ടാകുകയും അമ്മയിൽ നിന്നും മാറി കിടക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ എന്തോ കുറെ നാൾ കഴിഞ്ഞപ്പോൾ വീണ്ടും അമ്മയ്ക്കരികിൽ വന്ന് കിടപ്പു തുടങ്ങി. അമ്മയ്ക്ക് കിടന്നുറങ്ങുമ്പോൾ ശരീരത്തിൽ തൊടുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അനങ്ങാതെ ഒരേ പോസിൽ കിടന്നുറങ്ങി ശീലമായതിനാൽ ഇപ്പോഴും ഉറക്കം നീണ്ടു നിവർന്നാണ് ഉറങ്ങുന്നത്. അതുപോലെ അമ്മയുടെ ശീലം എനിക്കും പകർന്നുകിട്ടിയിട്ടുണ്ട് എന്റെ ശരീരത്തിലും ഉറക്കത്തിൽ ആരെങ്കിലും തൊടുന്നത് ഇഷ്ടമല്ല.

സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കാൻ പറഞ്ഞ് ചേട്ടന്മാരൊ അച്ഛനൊ ഒച്ചവച്ചാൽ ബുക്ക് തുറക്കുമ്പോൾ തന്നെ ഉറക്കം ഓടിവരും, സത്യമായിട്ടും ഞാൻ പഠിക്കണമെന്ന് വിചാരിച്ചാലും ഉറക്കം എന്ന അതിനു അനുവദിക്കില്ല..

സ്കൂൾ കാലഘട്ടത്തിൽ നേരത്തെ കിടക്കുകയും വൈകി എണീക്കുകയുമായിരുന്നു രീതി, എങ്കിലും, ശനി ഞായർ ദിവസങ്ങളിൽ റേഡിയോ സ്റ്റേഷൻ തുറക്കുന്ന ആ ശ്രവ്യ സുന്ദരമായ ട്യൂണിങ്ങിന്റെയൊപ്പം ഞാനും എഴുന്നേൽക്കും. ഇനിയിപ്പൊ റേഡിയൊ ഇല്ലെങ്കിലും സൂര്യോദയമൊക്കെ ഉണ്ടെന്നറിയുന്നത് ശനി ഞായർ ദിവസങ്ങളിലും കശുമാവും മാവും പൂത്തുലഞ്ഞ് അതിന്റെ പഴങ്ങൾ പഴുത്ത് വീഴാറാകുമ്പോഴുമാണ്.

ബാലരമയും പൂമ്പാറ്റയും വായിച്ച് ഉറങ്ങുന്നതും ഒരു ഹരമായിരുന്നു.

മഴക്കാലത്ത് ഇടിവെട്ടും ജനലിലൂടെ ഊത്തലും അടിക്കുമ്പോൾ അത് ഏതു സമയമാണെങ്കിലും കിടന്നുറങ്ങാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും അങ്ങിനെ അവസരമുണ്ടെങ്കിൽ ഞാൻ മഴയുടെ ഊത്തൽ(മഴവെള്ളത്തിന്റെ സ്പ്രേ) ആസ്വദിച്ചുകൊണ്ട് ജനലിലൂടെ വെളിയിലേക്ക് നോക്ക് മഴയുടെ സംഗീതം ആസ്വദിച്ച് അങ്ങിനെ കിടന്നുറങ്ങും.

കോളേജ് കാലഘട്ടങ്ങളിൽ ഉറക്കം കുറവായിരുന്നു. എന്നിരുന്നാലും പരീക്ഷാ സമയങ്ങളിൽ പുലർച്ചെ പഠിക്കാനായി എഴുന്നേൽക്കുമ്പോൾ ഉറക്കത്തെ ഓടിക്കാനായി തണുത്ത വെള്ളത്തിൽ കാല് വച്ചിരിക്കാറുണ്ടായിരുന്നു. എന്നാൽ കട്ടൻ കാപ്പി ഉറക്കത്തിനു മുന്നിൽ സുല്ലിടുമായിരുന്നു.

ജോലി കിട്ടിയത് മാർക്കറ്റിങ് രംഗത്തായതിനാൽ, ഉച്ചയൂണ് കഴിഞ്ഞാൽ ആ ഏരിയയിൽ ഏതെങ്കിലും ബന്ധു ജനത്തിന്റെയൊ കൂട്ടുകാരന്റെ വീടുണ്ടെങ്കിൽ കുറച്ചു നേരം ഉറങ്ങാനായി പത്തൊ പതിനഞ്ചൊ കിലോമീറ്റർ ദൂരം താണ്ടാൻ യാതൊരു മടിയുമില്ലായിരുന്നു. ചിലപ്പോൾ ഈ അവസരം ഉണ്ടായില്ലെങ്കിൽ മനോരമയിലൊ മാതൃഭൂമിയിലൊ കിടന്നുറങ്ങും..!

ഇവിടെ ബഹ്‌റൈനിൽ എത്തിയപ്പോൾ ഉച്ച ഇടവേള ധാരാളമുള്ളതിനാൽ ഊണു കഴിഞ്ഞ് പത്തുമിനിറ്റിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങും. ഇങ്ങനെ ഉറങ്ങുമ്പോൾ ചെറിയ ശബ്ദം പോലും എന്നെ അലോസരപ്പെടുത്തും. ആയതിനാൽ എത്ര തണുപ്പുണ്ടെങ്കിലും ഏസി ഓൺ ചെയ്തിടും എന്തുകൊണ്ടെന്നാൽ ഏസിയുടെ മുരൾച്ചയാൽ കുട്ടികൾ ഒച്ചയെടുക്കുന്നതിന്റെയൊ താഴെ വണ്ടികൾ പോകുന്നതിന്റെയൊ  ശബ്ദം കേൾക്കേണ്ടി വരില്ലെന്നുള്ളതാണ്.

ഇപ്പോൾ എത്ര അതിരാവിലെ വേണമെങ്കിലും ഉണരാം എന്നാൽ പ്രഭാത ഭക്ഷണം കഴിച്ച്(അവധി ദിവസങ്ങളിൽ) കുറച്ച് നേരം ഉറങ്ങാൻ പറ്റിയാൽ ഇതിൽ പരം സന്തോഷം മറ്റൊന്നുമില്ല. എന്നാൽ സ്കൂൾ കാലഘട്ടത്തിനു ശേഷം ദീർഘമായ ഉറക്കം ഉണ്ടായിട്ടില്ല, ഇഷ്ടവുമല്ല. രാവിലെ ഏഴുമണിയിൽ കൂടുതൽ (എത്ര വൈകി കിടന്നാലും) ഉറങ്ങിക്കിടക്കാൻ സാധിക്കുകയില്ല.

കലശലായ ഉറക്കഭ്രാന്തുള്ളതിനാൽ ഇഷ്ടപ്പെട്ട അവസരങ്ങൾ ധാരാളം നഷ്ടപ്പെട്ടിട്ടുണ്ട്. കല്യാണങ്ങൾ, കളികൾ, സൌഹൃദ വേദികൾ, സിനിമകൾ,ടിവി പ്രോഗ്രാമുകൾ അങ്ങിനെയങ്ങിനെ...

ഇന്നും ഉറങ്ങാൻ കിടന്നാൽ രണ്ടൊ മൂന്നൊ മിനിറ്റുനുള്ളിൽ ഞാൻ ഉറങ്ങിയിരിക്കും (അല്പം സ്വകാര്യം പെട്ടന്നുള്ള ഗുഡ് നൈറ്റ് പറയൽ അവൾക്ക് ഇഷ്ടപ്പെടാറില്ല..!)  എന്നാൽ മറ്റൊരു വീട്ടിലൊ പരിസരം മാറിക്കിടന്നാലൊ കിടന്നയുടനെ ഉറക്കം കിട്ടാറില്ല ചിലപ്പോൾ രണ്ടും മൂന്നും മണിക്കൂർ കഴിഞ്ഞേ ഉറക്കം വരുകയൊള്ളൂ..

ഉറക്കത്തെക്കുറിച്ച് എത്രവേണമെങ്കിൽ ഉപന്യാസം എഴുതാം എന്തുകൊണ്ടെന്നാൽ ഉറക്കം ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു..


Tuesday, January 31, 2012

മര്യാദ..!

ഇന്നലെ എന്റെയൊരു സുഹൃത്ത് ചേട്ടൻ അദ്ദേഹത്തിന്റെ മോന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയി. ഈ ചേട്ടന് പകരം വേറെ ആളില്ലാത്തതിനാൽ കമ്പനിയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരുന്ന വകുപ്പ് അവതാളത്തിലാകും, എന്നിരുന്നാലും അദ്ദേഹത്തിനെ കമ്പനി യാതൊരു വൈമനസ്യവും കൂടാതെ അനുമതി നൽകി പറഞ്ഞയച്ചു. മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും കാൾ വന്നത് കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ്, അപ്പോൾത്തന്നെ കമ്പനിയിൽ അറിയിക്കുകയും കമ്പനി പിറ്റെ ദിവസത്തേക്ക് ടിക്കറ്റെടുത്ത് കൊടുക്കയും ചെയ്തു.

ഇനി സംഭവത്തിലേക്ക് വരാം..യാതൊരു ബാഗേജുമില്ലാതെ പോകാൻ നിന്ന ചേട്ടന്റെയടുത്ത് നാലു വർഷം ദുബായിൽ ജോലി ചെയ്തിരുന്ന റൂം മേറ്റ്(മൂന്നുമാസം മുമ്പ് ഇവിടെ ബഹ്‌റൈനിൽ ജോലിക്കെത്തി) ഏതാണ്ട് ഇരുപത്തഞ്ച് കിലോയോളം സാധനങ്ങൾ ടിയാന്റെ വീട്ടിൽ കൊടുക്കാൻ വേണ്ടി കൊടുത്തു വിട്ടു(മറ്റൊരാൾ കൈവശം കൊടുത്തുവിടാൻ വേണ്ടി വാങ്ങിവച്ചിരുന്നത്). കൂടെ ഒരു മെസേജും സാധനങ്ങൾ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ബുദ്ധിമുട്ടാണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവർ വന്ന് കളക്റ്റ് ചെയ്തു കൊണ്ടുപോകുകയൊ അല്ലെങ്കിൽ തൃശ്ശൂരിലെ ടിയാന്റെ ബന്ധുവിന്റെ കടയിൽ കൊടുത്താലും മതിയെന്ന് പറഞ്ഞു. ചേട്ടന്റെ വീട് തൃശ്ശൂരും ടിയാന്റെ വീട് വാളാഞ്ചേരിയിലുമാണ്. വീമാനത്താവളത്തിൽ നിന്നും നേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പോകാനായിരുന്നു ആ ചേട്ടന്റെ പ്ലാൻ.. ഈ സംഭവം ഇവിടെ പറയുവാൻ കാരണം പ്രവാസികളെ, ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അത് അടിയന്തരമായിട്ടൊ അല്ലെങ്കിൽ സാധാരണ അവധിക്കു പോകുമ്പോഴൊ ദയവുചെയ്ത് സാധനങ്ങൾ തങ്ങളുടെ വീട്ടിൽ കൊടുക്കുവാൻ വേണ്ടി കൊടുത്തുവിടരുത്, കൊടുത്തു വിടുന്നുണ്ടങ്കിൽത്തന്നെ അതിനൊരു മര്യാദ ലെവലെങ്കിലും വേണം..

Wednesday, September 21, 2011

രണ്ടാമന് ഒന്നാം വയസ്സ്..!



ഇന്ന് എന്റെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികയുന്നു (മലയാള നാൾപ്രകാരം)...



ആകാശ്, ജനനം 01-10-10






സന്തോഷത്തോടെ,ഞാനും കുടുംബവും

Saturday, August 13, 2011

തീരുമാനം ശരിയൊ തെറ്റൊ..?

നാരായണേട്ടന് ഇലക്ട്രിസിറ്റിയാഫീസിൽ പെറ്റി കോണ്ട്രാക്ടറുടെ കീഴിൽ ലൈൻമാനായിട്ടായിരുന്നു ജോലി. ഒരു ദിവസം ഇലക്ട്രിക് പോസ്റ്റിലിരുന്ന് പുതിയ ലൈൻ വലിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ കമ്പി മുകളിലുള്ള ഇലവൻ കേവിയിൽ കൊള്ളുകയും അതിലൂടെ ഷോക്കടിച്ച് പോസ്റ്റിൽ നിന്നും തെറിച്ച് താഴെ വീണ് നട്ടെല്ല് തകരുകയും ക്രിട്ടിക്കൽ സ്റ്റേജിൽ കുറെ മാസം അങ്കമാലി ആശുപത്രിയിൽ കിടക്കുകയും ചെയ്തു. പെറ്റി കോണ്ട്രാക്റ്ററുടെ കീഴിലായതുകൊണ്ട് ഇലക്ട്രിക് അധികാരികാരികൾ സ്നേഹപൂർവ്വം നാരായണേട്ടനെ കയ്യൊഴിഞ്ഞു. പിന്നെ നാട്ടുകാർ പിരിവിട്ടാണ് ആശുപത്രി ചിലവുകളും മറ്റു വഹിച്ചത്. ഇന്നിപ്പോൾ നാരായേട്ടന് സ്വയം സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം മാത്രമെയുള്ളൂ, ഇതെല്ലാം പറയാൻ കാരണം, നാരായണേട്ടന് മക്കൾ രണ്ടു പെൺകുട്ടികൾ.. സുമയും, സിത്താരയും.

നാരായണേട്ടന്റെ വീട് വളരെ ചെറിയതാണ്, വീട്ടിലേക്കുള്ള വഴി പാടത്തിനു സമീപത്തീലൂടെ ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിലുള്ളത്. ഇങ്ങനെയുള്ള ചുറ്റുപാടായതിനാൾ, പോസ്റ്റു ഗ്രാജേറ്റുകളായ സുമയുടെയും സിത്തുവിന്റെയും കല്യാണാലോചനകൾ പാറപ്പുറത്ത് തിരയടിക്കുന്നതുപോലെ ചിതറിപ്പോയിക്കൊണ്ടിരുന്നു. മൂത്തവളുടെ പ്രായം 29 കഴിഞ്ഞിരിക്കുന്നു, ആ സമത്ത് ആലുവായിൽ നിന്നും ഒരാലോചന വരുകയും ചെക്കന് മറ്റു കാഴ്ചപ്പാടുകളൊന്നും ഇല്ലാത്തതിനാലും നല്ലവനുമായതിനാൽ സുമയുടെ കല്യാണം ഒരു വിധം ഭംഗിയായി നടത്താൻ സാധിച്ചു. വർഷങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു രണ്ടാമത്തെ കുട്ടിയായ സിത്താരക്ക് വയസ്സ് 28 കഴിഞ്ഞു, ആലോചനകൾ ധാരാളം വരുന്നുണ്ട് പക്ഷെ നിർദ്ധന കുടംബത്തിൽ നിന്നും, വഴിയില്ലാത്ത വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ ആളുകൾക്ക് മടിയായിരുന്നു. രണ്ടു മാസം മുമ്പ് പറവൂരിൽ നിന്നും ഒരാലോചന സിത്താരയ്ക്ക് വന്നു. ചെക്കന് ഗൾഫിലാണ് ജോലി. ചെക്കനു വേണ്ടി ചെക്കന്റെ പെങ്ങളും ചേട്ടത്തിയും വന്നു കണ്ടു അവർക്കിഷ്ടമായി സിത്തുവിനെ. ഫോൺ വഴി സിത്തു ചെക്കനുമായി സാരിക്കുകയും, വീട്ടിലെ അവസ്ഥകൾ ഒന്നും ഒളിച്ചുവയ്ക്കാതെ ചെക്കനോട് പറയുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ അതി വേഗത്തിൽ നീങ്ങി. നാരായണേട്ടനും ബന്ധുക്കളും കൂടി ചെക്കന്റെ വീട്ടിൽ പോകുകയും അവർക്ക് ചെക്കന്റെ വീട്ടുകാരെ ഇഷ്ടപ്പെടുകയും ചെയ്തു. പിറ്റേ ആഴ്ച ചെക്കന്റെ വീട്ടിൽ നിന്നും പത്തു പേർ സിത്തുവിനെ കാണാൻ വരുകയും, അവർ ഈ കല്യാണം ഉറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു..വരുന്ന ആഗസ്റ്റ് 21 ഞായറാഴ്ച...

എന്നാൽ, സിത്താരയുടെ തീരുമാനം ചെറുക്കൻ വന്ന് നേരിൽ കണ്ടതിനു ശേഷം മാത്രം ഈ വിവാഹം തീരുമാനിച്ചാൽ മതിയെന്നാണ്, ചെക്കൻ ഈ ഡിസംബർ അവസാനമേ നാട്ടിൽ വരികയൊള്ളൂ... വീട്ടുകാരും ബന്ധുജനങ്ങളും സിത്തുവിനെ ശകാരിക്കുന്നു, ശാസിക്കുന്നു, ഭീഷിണിപ്പെടുത്തുന്നു, നിന്നെ കെട്ടാൻ ഇനി രാജകുമാരൻ വരും കാത്തിരുന്നോ...എന്നുവരെയായി കാര്യങ്ങൾ.. ഈ കല്യാണം ഒഴിയുകയാണെന്ന് ഇന്നലെ ചെക്കൻ വീട്ടുകാർ നാരായണേട്ടനെ അറിയിച്ചു... ഇനി പറയൂ

ഇന്നിന്റെ സ്ത്രീയായ സിത്താരയുടെ തീരുമാനമല്ലേ ശരിയായിട്ടുള്ളത്..?
നിർദ്ധരരായ മാതാപിതാക്കളുടെ കണ്ണീരിനു മുമ്പിൽ സിത്താര വഴിപ്പെടണോ..?
തന്റെ വീട്ടിലെ അവസ്ഥയിൽ വീണ്ടും ഇതുപോലെയൊരു ആലോചന വരില്ലെന്നുള്ള കാഴ്ചപ്പാടിൽ ഈ കല്യാണത്തിന് വരുന്നതുവരട്ടെ എന്നരീതിയിൽ വിധിയെന്നു പറഞ്ഞ് സമ്മതിക്കണമായിരുന്നോ...?


** സിത്താരയുടെ നിലപാടിനോട് ഈ ഞാൻ മാത്രമേ അനുകൂലിച്ചിട്ടുള്ളതെന്നു കൂടി പറയട്ടേ...

Thursday, March 31, 2011

സമസ്യ ..!

പതിവുപോലെ വിക്രമാദിത്യൻ മരത്തിൽ കയറി വേതാളത്തെ താഴെയിറക്കി തോളിലേറ്റി നടന്നു….

കുറെ നേരം നടന്നപ്പോൾ വേതാളം വിക്രമാദിത്യനോട് പറഞ്ഞു ഈ യാത്ര വിരസമാകുന്നു. ഈ വിരസത മാറ്റാൻ ഞാനൊരു കഥ പറയാം. ഈ കഥ നടക്കുന്നത് 900 വർഷം കഴിഞ്ഞിട്ടുള്ളതാണ്..

അളകാപുരിയിലെ ഒരു കോളേജിലെ പ്രൊഫസറായിരുന്നു ജോൺ അലക്സ്. ജോൺ അലക്സിന്റെ ഭാര്യ ഒരു ഗവണ്മേന്റ് ഉദ്യോഗസ്ഥ പേര് മോളി. ഇവരുടെ മൂത്തമകൾ ശാലിനി എഞ്ചിനിയറിങ് രണ്ടാം വർഷം പഠിക്കുന്നു. ഇളയ മകൻ ഒമ്പതാം ക്ലാസ്സിലും.

അളകാപുരിയിൽ ചായക്കട നടത്തുന്ന ഗോപാലൻ, ഗോപാലന്റെ ഭാര്യ പ്രമീള സർക്കാർ ജീവനക്കാരിയും പുരോഗമന ചിന്താഗതിയുള്ള മഹിളാ യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ഇവർക്ക് മൂന്ന് മക്കൾ മൂത്ത മകൻ ഗോവിന്ദ് എട്ടിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ ആറിലും മൂന്നാമത്തെ മകൾ അഞ്ചിലും പഠിക്കുന്നു. ഗോപാലന് നാല് പശുക്കളുണ്ട്. ഇവയുടെ പാൽ ചായക്കടയിലും ബാക്കി അടുത്ത വീടുകളിൽ വിൽക്കുന്നു. ഗോവിന്ദാണ് പാൽ മൂന്ന് വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നത്.

പ്രൊഫസർ ജോൺ അലക്സിന്റെ വീട്ടിൽ പാൽ കൊടുക്കുന്നത് ഗോവിന്ദാണ്. ഒരു ദിവസം ഗോപാലൻ ഗോവിന്ദനോട് പറഞ്ഞു..

“ഡാ ഗോവേ.. ‘നീയാ മാഷിന്റെ വീട്ടിൽ പോയി കുറച്ച് കാന്താരി മുളക് പറച്ചുകൊണ്ടുവാ“..

ജോണിന്റെ വീട്ടിൽ നിറയെ കാന്താരി മുളകുണ്ട് അവർ അത് കൂടുതൽ ഉപയോഗിക്കാറില്ല. കാന്താരി മുളകിനായി ജോണിന്റെ വീട്ടിൽപ്പോയ ഗോവിന്ദൻ കുറെ കഴിഞ്ഞപ്പോൾ പരിഭ്രമത്തോടെയാണ് വീട്ടിൽ തിരികയെത്തിയത്. വൈകുന്നേരമായപ്പോൾ ഗോവിന്ദന് മൂത്രമൊഴിക്കാൻ പറ്റുന്നില്ല. ചെക്കൻ കരച്ചിലോട് കരച്ചിൽ. ജോലിയും മഹിളായോഗവും കഴിഞ്ഞുവന്ന അമ്മയും, ചായക്കട വേലുവിനെ ഏല്പിച്ച് ഗോപാലനും അവനെയും കൊണ്ട് ആരോഗ്യാലയം ആശുപത്രിയിലേക്ക് ഒരോട്ടൊ പിടിച്ചു പോയി. അവിടെ വച്ച് ഗോവിന്ദനെ പരിശോധിച്ച ഡോക്ടർ മുഹമ്മദ് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഗോപാലനും പ്രമീളക്കും ചെക്കന്റെ മൂത്ര തടസ്സത്തിന്റെ കാര്യം മനസ്സിലായത്…

കാന്താരി മുളകിനായി ചെന്ന ഗോവിന്ദനെ ജോൺ അലക്സിന്റെ മകൾ ശാലിനി വീട്ടിനകത്തേയ്ക്ക് വിളിച്ചുവരുത്തുകയും എട്ടും പൊട്ടും തിരിയാത്ത ചെക്കനെക്കൊണ്ട് രാസലീല നടത്തുകയും, അന്തം വിട്ട് കുന്തം വിഴുങ്ങിയ ചെക്കന് ഒരു കാഡ്ബറീസ് മിൽക്കി ബാറും അമ്പത് രൂപയും കെട്ടിപ്പിടിച്ചൊരുമ്മയും പിന്നെ കുറച്ച് കാന്താരി മുളകും നൽകി ആശ്വസിപ്പിച്ചാണ് അവനെ പറഞ്ഞുവിട്ടത്. ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ മൂന്നാമതും നാലമതും അഞ്ചാമതും ആറാമതും ആളുകൾക്ക് ഇങ്ങനെയൊരു സംഭവം നടന്നത് അറിയാൻ ഇടവരുത്തി.

ആശുപത്രിയിൽ നിന്നും മരുന്നൊക്കെ വാങ്ങി വരുന്ന വഴി ഗോപാലനും പ്രമീളയും ഗോവിന്ദനെയും കൊണ്ട് ജോൺ അലക്സിന്റെ വീട്ടിൽ കയറി. വീട്ടിൽ ജോണും ഭാര്യയും ജോലി കഴിഞ്ഞെത്തിയിരുന്നു. വളരെ ദേഷ്യത്തോടെ ഗോപാലൻ ജോണിനോട് സംഭവിച്ചതെല്ലാം പറഞ്ഞു, വളർത്തു ദോഷമാണെന്നു പറഞ്ഞ് ജോണിനെ ഗോപലൻ തല്ലുകയും തുടർന്നവിടെ അങ്ങോട്ടുമിങ്ങോട്ടും അടിയും വഴക്കും നടന്നക്കുന്നതിന്റെ ഇടയിൽ വാതിക്കൽ നിന്ന ശാലിനിയെ ഗോപാലൻ കണ്ടതും;

“ഡി പെണ്ണെ... നീയെന്തിനാടി എന്റെ ഒന്നുമറിയാത്ത ചെക്കനെ ആക്രാന്തിച്ചത്..? ‘നിനക്ക് കഴപ്പുണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചാൽ മതിയായിരുന്നല്ലൊ..! ഞാൻ യാതൊരു മടിയും കൂടാതെ നിന്റെ കഴപ്പ് മാറ്റി തന്നേനെ‘…!! ഹും…“

ഒരു വിധത്തിൽ പ്രമീളയും ഗോവിന്ദനും കൂടി ഗോപാലനെ പിടിച്ചുവലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റെ ദിവസം പ്രമീള ഗോപാലനുമായി വഴക്കിട്ട് തന്റെ രണ്ട് പെണ്മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി..

ഇത്രയും പറഞ്ഞവസാനിപ്പിച്ചുകൊണ്ട് വേതാളം വിക്രമാദിത്യനോട് ചോദിച്ചു,

ഇതിൽ ആരാണ് തെറ്റുകാർ..? എന്തിനാണ് പ്രമീള ഗോപാലനെയുപേക്ഷിച്ച് തന്റെ പെൺമക്കളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോയത്…?

എന്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ അങ്ങയുടെ തല പൊട്ടിത്തെറിച്ചുപോകും..!!!

ഈ ചോദ്യങ്ങൾക്ക് നിങ്ങളും ശരിയായ ഉത്തരങ്ങൾ നൽകിയില്ലെങ്കിൽ, ഇതു വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുകയാണെങ്കിൽ നിങ്ങളുടെ തല നൂറുകക്ഷണങ്ങളായി പൊട്ടിത്തെറിച്ചുപോകും..!!!!!

Monday, March 21, 2011

നഷ്ടപ്പെടുന്ന കളികൾ..!

എന്റെ കുട്ടിക്കാലത്ത് ഞാൻ കളിച്ചിരുന്ന ചില നാടൻ കളികൾ

അണ്ടാ ചുണ്ട
സാറ്റ്
കുഴിപ്പന്ത് കളി
കള്ളനും പോലിസും
കുട്ടിയും കോലും
കിളിത്തട്ട്
കബടി
കല്ല് കളി
രാശിക്ക( ഗോലി കളി) സേവി, ആമ, കുഴി
കശുനണ്ടി - വാട, കുഴി
വളയം എറിയൽ
പിന്നെറിയൽ
തൊങ്കിക്കളി
ഉപ്പ് - ആരും കണ്ടുപിടിക്കാതെ ചെറിയ മണൽക്കൂമ്പാരം
മോതിരം കളി
കണ്ണുപൊത്തിക്കളി
മുങ്ങാം കളി, ഡൈവിങ് - വെള്ളത്തിൽ

നൂറാം കോൽ കളി
പുളിങ്കുരു കളി
കളം വെട്ടി കളി
സിനിമാ പേർ പറഞ്ഞ് കളി
അന്താക്ഷരി

ഇനിയുമിനിയും അനേകം കളികൾ..

പന്തുകളി
ബാറ്റ്മിന്റൻ
വോളി ബാൾ
ക്രിക്കറ്റ് ...ഈ കളികൾ മുതിർന്നവരായിരുന്നു കളിച്ചിരുന്നത്.

വാൽക്കഷണം: എന്റെ മോന് ആകെ അറിയാവുന്നത് കമ്പ്യൂട്ടർ ഗെയിംസ്, തോക്കെടുത്ത് വെടിവച്ചുള്ള കളി..ആകെ നാലൊ അഞ്ചൊ കളികൾ മാത്രം :(

Tuesday, March 1, 2011

ദൈവങ്ങളേ...!

എന്റെ ദേവീ, ദേവി മഹാമായെ അമ്മ അവിടെ ഇരിക്കുന്നുണ്ടൊ അതൊ ഇറങ്ങിയോടിപ്പോയൊ..?

പെരുമ്പാവൂരിലെ വീട് വിറ്റതിനു ശേഷം ഞാൻ കുറ്റിപ്പുഴയിൽ അച്ഛന്റെ നാട്ടിലേക്ക് താമസം മാറ്റി. കുറ്റിപ്പുഴയിലെ അതി പ്രശസ്തമായ ഒരു തറവാട്ടിലെ ഒരു കുടുംബ ക്ഷേത്രമാണ് ദേ ഈ കാണുന്നത്.



ഈ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ ഞാൻ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉത്സവവും പൂജയും. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങൾ കണ്ടപ്പോൾ ഞാൻ ഈ നൂറ്റാണ്ടിലാണൊ ജീവിക്കുന്നതെന്ന് തോന്നിപ്പോയി. ഈ ഫോട്ടൊയിൽ പടം പിടിച്ചയാൾ നിൽക്കുന്ന സ്ഥലത്ത് മാത്രമെ താണ ജാതിക്കാർക്ക്(ക്ഷമിക്കുക) നിൽക്കാൻ പറ്റു, അവിടെ നിന്ന് തൊഴുകണം അവിടെ നിന്ന് വഴിപാടുകൾ സമർപ്പിക്കണം..! ആ പറമ്പിലേക്ക് കയറാൻ അനുവാദമില്ല. എന്നാൽ രസകരമായ മറ്റൊരു വസ്തുത ഉത്സവത്തിനു മുന്ന് ആ അമ്പലം പെയ്ന്റടിക്കാനും, കാടും പടലവും വെട്ടി വൃത്തിയാക്കാനും കീഴ്ജാതിക്കാർക്ക് അനുമതിയുണ്ട് ഈ അനുമതി കൊടുത്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകും അതു ഭയന്നിട്ടാകും മേളാന്മാർ അനുമതി നൽകിയിരിക്കുന്നതെന്ന് ഞാൻ അനുമാനിക്കുന്നു. പുരോഗമന വാദികൾ നിറയെയുള്ള പ്രദേശമാണ് കുറ്റിപ്പുഴ. ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മ ദേശവും അതിൽ ഊറ്റം കൊള്ളുന്നവരും തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നാട്..!

************************************************************************************

മാളക്കടുത്ത് വടമയിലാണ് പാമ്പുമ്മേയ്ക്കാട്ട് മന, അവിടെ സർപ്പങ്ങളാണ് പ്രതിഷ്ഠ. ഈ അമ്പലത്തിൽ നായന്മാർക്ക് കുളിക്കാതെ ക്ഷേത്രത്തിനകത്ത് കയറാം(വീട്ടിൽ നിന്നും കുളിച്ചുവരുന്നവർ), കയറുന്നതിനുമുമ്പ് അവിടത്തെ വാല്യേക്കാരൻ ചോദിക്കും താങ്കൾ നായരാണൊ.? മേൽ ജാതിക്കാരനാണൊന്ന്.? ആണെന്ന് പറഞ്ഞാൽ കയറാം. ഇനി കീഴ്ജാതിയിൽ‌പ്പെട്ടവർ അകത്തുകയറണമെങ്കിൽ അവിടെയുള്ള അമ്പലക്കുളത്തിൽ കുളിച്ച് ഈറനോടെ വന്നാൽ മാത്രം അകത്ത് കയറ്റും എന്നാൽത്തന്നെയും നാലുകെട്ടിലേക്ക് പ്രവേശനമില്ല..മറ്റൊരു കാര്യം ഈ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം അവിടെ നിന്ന് കഴിക്കാൻ പാടില്ല കാരണം അത് താഴെ വീണാൽ അമ്പലം അശുദ്ധമാകും. ഇതറിയാതെ ഞാനെന്റെ മോന് നേദിച്ച പഴം അവിടെ വച്ചുകൊടുത്തപ്പോൾ തിരുമേനി എന്നോട് പറഞ്ഞു ഡോണ്ടു ഡോണ്ടൂന്ന് ഇത് പറഞ്ഞുകഴിഞ്ഞപ്പേഴേക്കും അദ്ദേഹത്തിന് ചുമവരുകയും ശക്തമായി ചുമക്കുകയും ആ ചുമയുടെ ആഫ്റ്റർ ഇഫക്റ്റായി വന്ന കഫം മുറ്റത്തേക്ക് തൂഫ്ന്ന് പറഞ്ഞ് തുപ്പുകയും ചെയ്തു..! അപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു പ്രസാദം താഴെവീഴുന്ന അശുദ്ധത്തേക്കാൾ ശുദ്ധതയുണ്ട് കഫത്തിനെന്ന്..!

അകത്ത് കയറാൻ നേരം നായരാണൊന്ന് ചോദിച്ചപ്പോൾ ഞാൻ അതേന്നും പറഞ്ഞ് അകത്ത് കയറി. തിരിച്ചുവന്നപ്പോൾ വാല്യേക്കാരനോട് ചോദിച്ചു മാഷേ എന്തിനാ മാഷേ ഇക്കാലത്ത് ഇങ്ങനെയൊക്കെ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ വെറും വാല്യേക്കാരൻ ഞാനെന്റെ ജോലി ചെയ്യുന്നു..

ഈ വിവേചനം അവസാനിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും..? ചില ചോദ്യങ്ങൾ
1) കുടുംബ ക്ഷേത്രത്തിൽ അതിന്റെ അധികാരികൾ സാമൂഹ്യ വ്യവസ്ഥിതിക്ക് വിപരീതമായി നിഷ്ക്രഷിക്കുന്നതിനെ ചേദ്യം ചെയ്യപ്പെടുന്നത് നിയമപരമായി തെറ്റാണൊ..?
2) കുടുംബ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയുമൊ..?
3) കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇത്തരം പരിഹാസപരമായ കാര്യങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് എന്തുചെയ്യാൻ പറ്റും..?

** അമ്പലത്തിനകത്ത് ഷർട്ട് ധരിച്ച് കയറ്റാത്തതിനോടും എനിക്ക് വിയോജിപ്പുണ്ട്, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചകത്ത് കയറാൻ അനുവദിക്കണം അതിനുള്ള ശബ്ദം ആരവമായി മുഴങ്ങട്ടെ... അടുത്ത തലമുറയ്ക്ക് ഇത്തരം അപഹാസ്യങ്ങൾ കാണാൻ ഇടയാകാതിരിക്കട്ടെ..തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാകട്ടെ..!!

അമ്മേ മഹാമായേ, നാഗ ദൈവങ്ങളെ നിങ്ങൾ എന്നോട് വിദ്വേഷം തോന്നരുത്..!!! വേണ്ട വഴിപാടുകൾ കഴിച്ചേക്കാം..!!

*** ചിത്രത്തിന് കടപ്പാട്: പ്രദീപ് ഞാണൂരാൻ