Thursday, March 31, 2011

സമസ്യ ..!

പതിവുപോലെ വിക്രമാദിത്യൻ മരത്തിൽ കയറി വേതാളത്തെ താഴെയിറക്കി തോളിലേറ്റി നടന്നു….

കുറെ നേരം നടന്നപ്പോൾ വേതാളം വിക്രമാദിത്യനോട് പറഞ്ഞു ഈ യാത്ര വിരസമാകുന്നു. ഈ വിരസത മാറ്റാൻ ഞാനൊരു കഥ പറയാം. ഈ കഥ നടക്കുന്നത് 900 വർഷം കഴിഞ്ഞിട്ടുള്ളതാണ്..

അളകാപുരിയിലെ ഒരു കോളേജിലെ പ്രൊഫസറായിരുന്നു ജോൺ അലക്സ്. ജോൺ അലക്സിന്റെ ഭാര്യ ഒരു ഗവണ്മേന്റ് ഉദ്യോഗസ്ഥ പേര് മോളി. ഇവരുടെ മൂത്തമകൾ ശാലിനി എഞ്ചിനിയറിങ് രണ്ടാം വർഷം പഠിക്കുന്നു. ഇളയ മകൻ ഒമ്പതാം ക്ലാസ്സിലും.

അളകാപുരിയിൽ ചായക്കട നടത്തുന്ന ഗോപാലൻ, ഗോപാലന്റെ ഭാര്യ പ്രമീള സർക്കാർ ജീവനക്കാരിയും പുരോഗമന ചിന്താഗതിയുള്ള മഹിളാ യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ഇവർക്ക് മൂന്ന് മക്കൾ മൂത്ത മകൻ ഗോവിന്ദ് എട്ടിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ ആറിലും മൂന്നാമത്തെ മകൾ അഞ്ചിലും പഠിക്കുന്നു. ഗോപാലന് നാല് പശുക്കളുണ്ട്. ഇവയുടെ പാൽ ചായക്കടയിലും ബാക്കി അടുത്ത വീടുകളിൽ വിൽക്കുന്നു. ഗോവിന്ദാണ് പാൽ മൂന്ന് വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നത്.

പ്രൊഫസർ ജോൺ അലക്സിന്റെ വീട്ടിൽ പാൽ കൊടുക്കുന്നത് ഗോവിന്ദാണ്. ഒരു ദിവസം ഗോപാലൻ ഗോവിന്ദനോട് പറഞ്ഞു..

“ഡാ ഗോവേ.. ‘നീയാ മാഷിന്റെ വീട്ടിൽ പോയി കുറച്ച് കാന്താരി മുളക് പറച്ചുകൊണ്ടുവാ“..

ജോണിന്റെ വീട്ടിൽ നിറയെ കാന്താരി മുളകുണ്ട് അവർ അത് കൂടുതൽ ഉപയോഗിക്കാറില്ല. കാന്താരി മുളകിനായി ജോണിന്റെ വീട്ടിൽപ്പോയ ഗോവിന്ദൻ കുറെ കഴിഞ്ഞപ്പോൾ പരിഭ്രമത്തോടെയാണ് വീട്ടിൽ തിരികയെത്തിയത്. വൈകുന്നേരമായപ്പോൾ ഗോവിന്ദന് മൂത്രമൊഴിക്കാൻ പറ്റുന്നില്ല. ചെക്കൻ കരച്ചിലോട് കരച്ചിൽ. ജോലിയും മഹിളായോഗവും കഴിഞ്ഞുവന്ന അമ്മയും, ചായക്കട വേലുവിനെ ഏല്പിച്ച് ഗോപാലനും അവനെയും കൊണ്ട് ആരോഗ്യാലയം ആശുപത്രിയിലേക്ക് ഒരോട്ടൊ പിടിച്ചു പോയി. അവിടെ വച്ച് ഗോവിന്ദനെ പരിശോധിച്ച ഡോക്ടർ മുഹമ്മദ് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഗോപാലനും പ്രമീളക്കും ചെക്കന്റെ മൂത്ര തടസ്സത്തിന്റെ കാര്യം മനസ്സിലായത്…

കാന്താരി മുളകിനായി ചെന്ന ഗോവിന്ദനെ ജോൺ അലക്സിന്റെ മകൾ ശാലിനി വീട്ടിനകത്തേയ്ക്ക് വിളിച്ചുവരുത്തുകയും എട്ടും പൊട്ടും തിരിയാത്ത ചെക്കനെക്കൊണ്ട് രാസലീല നടത്തുകയും, അന്തം വിട്ട് കുന്തം വിഴുങ്ങിയ ചെക്കന് ഒരു കാഡ്ബറീസ് മിൽക്കി ബാറും അമ്പത് രൂപയും കെട്ടിപ്പിടിച്ചൊരുമ്മയും പിന്നെ കുറച്ച് കാന്താരി മുളകും നൽകി ആശ്വസിപ്പിച്ചാണ് അവനെ പറഞ്ഞുവിട്ടത്. ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ മൂന്നാമതും നാലമതും അഞ്ചാമതും ആറാമതും ആളുകൾക്ക് ഇങ്ങനെയൊരു സംഭവം നടന്നത് അറിയാൻ ഇടവരുത്തി.

ആശുപത്രിയിൽ നിന്നും മരുന്നൊക്കെ വാങ്ങി വരുന്ന വഴി ഗോപാലനും പ്രമീളയും ഗോവിന്ദനെയും കൊണ്ട് ജോൺ അലക്സിന്റെ വീട്ടിൽ കയറി. വീട്ടിൽ ജോണും ഭാര്യയും ജോലി കഴിഞ്ഞെത്തിയിരുന്നു. വളരെ ദേഷ്യത്തോടെ ഗോപാലൻ ജോണിനോട് സംഭവിച്ചതെല്ലാം പറഞ്ഞു, വളർത്തു ദോഷമാണെന്നു പറഞ്ഞ് ജോണിനെ ഗോപലൻ തല്ലുകയും തുടർന്നവിടെ അങ്ങോട്ടുമിങ്ങോട്ടും അടിയും വഴക്കും നടന്നക്കുന്നതിന്റെ ഇടയിൽ വാതിക്കൽ നിന്ന ശാലിനിയെ ഗോപാലൻ കണ്ടതും;

“ഡി പെണ്ണെ... നീയെന്തിനാടി എന്റെ ഒന്നുമറിയാത്ത ചെക്കനെ ആക്രാന്തിച്ചത്..? ‘നിനക്ക് കഴപ്പുണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചാൽ മതിയായിരുന്നല്ലൊ..! ഞാൻ യാതൊരു മടിയും കൂടാതെ നിന്റെ കഴപ്പ് മാറ്റി തന്നേനെ‘…!! ഹും…“

ഒരു വിധത്തിൽ പ്രമീളയും ഗോവിന്ദനും കൂടി ഗോപാലനെ പിടിച്ചുവലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റെ ദിവസം പ്രമീള ഗോപാലനുമായി വഴക്കിട്ട് തന്റെ രണ്ട് പെണ്മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി..

ഇത്രയും പറഞ്ഞവസാനിപ്പിച്ചുകൊണ്ട് വേതാളം വിക്രമാദിത്യനോട് ചോദിച്ചു,

ഇതിൽ ആരാണ് തെറ്റുകാർ..? എന്തിനാണ് പ്രമീള ഗോപാലനെയുപേക്ഷിച്ച് തന്റെ പെൺമക്കളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോയത്…?

എന്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ അങ്ങയുടെ തല പൊട്ടിത്തെറിച്ചുപോകും..!!!

ഈ ചോദ്യങ്ങൾക്ക് നിങ്ങളും ശരിയായ ഉത്തരങ്ങൾ നൽകിയില്ലെങ്കിൽ, ഇതു വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുകയാണെങ്കിൽ നിങ്ങളുടെ തല നൂറുകക്ഷണങ്ങളായി പൊട്ടിത്തെറിച്ചുപോകും..!!!!!

3 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഇതിൽ ആരാണ് തെറ്റുകാർ..? എന്തിനാണ് പ്രമീള ഗോപാലനെയുപേക്ഷിച്ച് തന്റെ പെൺമക്കളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോയത്…?

  2. വീകെ said...

    കഥ വായിച്ചു..
    ഒരു കാര്യം മനസ്സിലായി...!
    “എനിക്കെന്റെ തല വേണം...!!“

  3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ എനിക്ക് എന്റെ തലയും വേണം. ചുമ്മാതല്ല ഇപ്പോൽ എങ്ങും കമന്റും പോസ്റ്റും ഒന്നും കാണാത്തത് എല്ലാാരുടെയും തല പോയി അല്ലെ?